വി.എസ്.എസ്.സി ടെക്‌നീഷ്യന്‍ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ആള്‍മാറാട്ടം നടത്തി പരീക്ഷയ്‌ക്കെത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍;എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷ തട്ടിപ്പിന് സമാനം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വി.എസ്.എസ്.സി ടെക്‌നീഷ്യന്‍ പരീക്ഷയില്‍ ഹൈടെക് കോപ്പിയടി; ആള്‍മാറാട്ടം നടത്തി പരീക്ഷയ്‌ക്കെത്തിയ രണ്ട് ഇതര സംസ്ഥാനക്കാര്‍ പിടിയില്‍;എസ്.എഫ്.ഐ നേതാക്കളുടെ പി.എസ്.സി പരീക്ഷ തട്ടിപ്പിന് സമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 06:43 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി വിഎസ്എസ് പരീക്ഷ മൊബൈല്‍ ഫോണ്‍ ബ്ലൂടൂത്തുപയോഗിച്ചെഴുതിയ രണ്ട് ഹരിയാന സ്വദേശികള്‍ അറസ്റ്റില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ സി.പി.ഒ പരീക്ഷയില്‍ നടത്തിയ തട്ടിപ്പിന്റെ ഹൈടെക് വേര്‍ഷനാണിത്. വി.എസ്.എസ്.സിയുടെ ടെക്‌നിഷ്യന്‍ (ഇലക്ട്രീഷ്യന്‍ ഗ്രേഡ് ബി) പരീക്ഷയിലാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.

ഹരിയാന ഹസാര്‍ ജില്ലക്കാരായ സുനില്‍ (26), സുമിത്ത് (25) എന്നിവരാണ് പരീക്ഷാ ഹാളില്‍ നിന്ന് പിടിയിലായത്. മറ്റാര്‍ക്കോവേണ്ടി പരീക്ഷ എഴുതുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഇന്നലെ രാജ്യവ്യാപകമായാണ് വി.എസ്.എസ്.സി പരീക്ഷ നടത്തിയത്. അതേസമയം പിടിയിലായവരുടെ യഥാര്‍ത്ഥ പേര് ഇതല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരുടെ യഥാര്‍ത്ഥ വിലാസം കണ്ടത്താന്‍ ഹരിയാന പേലീസുമായി ചേര്‍ന്ന് കേരളാ പോലീസ് അന്വേഷണം തുടങ്ങി. കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൊബൈലും ബ്ലൂടൂത്ത് ഹെഡ്‌സെറ്റും ഒളി ക്യാമറയും റിമോട്ടുമായാണ് തട്ടിപ്പ് നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ സുമിത്തിനെ മെഡിക്കല്‍ കോളേജ് പോലീസും സുനിലിനെ മ്യൂസിയം പോലീസുമാണ് അറസ്റ്റ് ചെയ്തത്. സുമിത്ത് പട്ടം സെന്റ്‌മേരീസ് സ്‌കൂളിലും സുനില്‍ വഴുതക്കാട് കോട്ടണ്‍ഹില്‍ സ്‌കൂളിലുമാണ് പരീക്ഷ എഴുതിയത്. സുമിത്താണ് ആദ്യം പിടിയിലായത്. ഹരിയാനയില്‍ നിന്നാണ് പരീക്ഷ തട്ടിപ്പിനെപ്പറ്റിയുള്ള അജ്ഞാത ഫോണ്‍ സന്ദേശം എത്തിയത്.

പോലീസ് ഈ വിവരം പരീക്ഷ സെന്ററുകളെ അറിയിച്ചു. ഉച്ചയോടെ കോട്ടണ്‍ ഹില്‍, സെന്റ് മേരീസ് എന്നീ പരീക്ഷ സെന്ററുകളില്‍ നിന്നും തിരിച്ച് പോലീസിന് വിളിയെത്തി. രണ്ട് പേര്‍ ഹൈടെക് രീതിയില്‍ കോപ്പിയടിച്ചെന്നായിരുന്നു ഫോണ്‍ കോള്‍.
ബെല്‍റ്റില്‍ ഫോണ്‍ വച്ചാണ് ഇവര്‍ ഹാളിലെത്തിയത്. തുടര്‍ന്ന് ഫോണ്‍ ക്യാമറയില്‍ ചോദ്യപേപ്പറുകളുടെ ചിത്രമെടുത്ത് പുറത്തേക്കയച്ചു. ബ്ലൂടുത്ത് ഹെഡ് സെറ്റിലൂടെയും സ്മാര്‍ട്ട് വാച്ചിലെ സ്‌ക്രീനിലൂടെയും ഉത്തരം മനസിലാക്കിയ സുനില്‍ 75 മാര്‍ക്കിന്റെ ഉത്തരമെഴുതി. സുമിത്തിന്റെ ഉത്തരക്കടലാസില്‍ ഒന്നും എഴുതിയിട്ടില്ല. ഉത്തരം ലഭിക്കാന്‍ വൈകിയതാവാം കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്.

പ്രതികള്‍ പരീക്ഷാ ഹാളിലേക്ക് പോകും മുന്‍പ് വയറ്റില്‍ ഒരു ബെല്‍റ്റ് കെട്ടി അതില്‍ മൊബൈല്‍ ഫോണ്‍ ഘടിപ്പിച്ചു. ഫോണില്‍ നിന്ന് വേര്‍പെടുത്തിയ ക്യാമറ ഷര്‍ട്ടിന്റെ പുറത്ത് ബട്ടണ്‍ ആണെന്ന് തോന്നും വിധമാണ് ഒട്ടിച്ചിരുന്നത്. ചോദ്യപേപ്പര്‍ നെഞ്ചിന് നേരെ പിടിച്ച ശേഷം റിമോട്ടിലമര്‍ത്തുമ്പോള്‍ ചിത്രങ്ങള്‍ ക്ലൗഡ് സ്റ്റോറേജിലേക്ക് പോകും വിധമായിരുന്നു സംവിധാനം. മറ്റെവിടെയോ ഇരിക്കുന്ന വ്യക്തി, സുമിത്തിന്റെ ഇ-മെയിലില്‍ കയറി ഫോട്ടോ കണ്ടശേഷം ഉത്തരം പറഞ്ഞുകൊടുക്കും. ചെവിക്കകത്ത് വെച്ച കുഞ്ഞന്‍ ബ്ലൂട്ടൂത്ത് ഇയര്‍ഫോണ്‍ വഴി അയാള്‍ പറഞ്ഞ് കൊടുക്കുന്ന ഉത്തരങ്ങള്‍ ഭാവ വത്യാസമില്ലാതെ പ്രതികള്‍ പേപ്പറില്‍ പകര്‍ത്തി. ഐപിസി 420, 406 എന്നീ വകുപ്പുകള്‍ പ്രകാരം വഞ്ചനയ്‌ക്കും ക്രിമിനല്‍ വിശ്വാസ ലംഘനത്തിനുമാണ് പോലീസ് കേസെടുത്തത്.

Tags: TechnicianPoliceexamThiruvananthapuramcheatingVssc
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies