എറണാകുളം: വിദേശ അന്തർസംസ്ഥാന തട്ടിപ്പ് സംഘത്തിന്റെ മുഖ്യകണ്ണി കേരളത്തിൽ.’സുനിൽ സ്വാമി ‘എന്നറിയപ്പെടുന്ന പാലക്കാട് മുതലമട സുനിൽദാസ് മൈസൂർ രാജകൊട്ടാരത്തിന്റെ രാജഗുരു എന്ന പേരിൽ 157 കോടി രൂപ തട്ടിപ്പ് നടത്തി. സാധാരണക്കാർ മുതൽ സാമുദായിക സാംസ്‌കാരിക രാഷ്‌ട്രീയ നേതാക്കന്മാർ, ജനപ്രതിനിധികൾ, നിയമജ്ഞർ, നിയമപാലകർ ഉൾപ്പടെ ഈ തട്ടിപ്പിൽ ഇരകളാണ്.
വിദേശരാജ്യത്ത് തൊഴിൽ വാഗ്ദാനം ചെയ്ത് പാലക്കാടുള്ള ക്ഷേത്രം തന്ത്രിയിൽ നിന്നും ശാന്തിമാരിൽ നിന്നും കബളിപ്പിച്ച് പത്തുലക്ഷം രൂപ തട്ടിയെടുത്തതിൽ നിന്നാണ് കോടിക്കണക്കിന് പണം തട്ടിയെടുക്കുന്ന സംഘത്തെക്കുറിച്ച് പുറം ലോകം അറിയുന്നത്. സമൂഹത്തിലെ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ തട്ടിപ്പിന് ഇരയായത് മാനഹാനി ഭയന്ന് പുറത്തുപറയാതിരുന്നത് കാരണം അന്തർ സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും അടക്കം പതിറ്റാണ്ടുകൾ തട്ടിപ്പ് നടത്തുവാൻ സുനിൽദാസിന് പ്രചോദനമായി.
അതേസമയം പാലക്കാടുള്ള ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ തട്ടിപ്പിനിരയായവർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും അന്തർസംസ്ഥാന പോലീസ് മേധാവികൾക്കും പരാതി നൽകി. ജാഗ്രത പുലർത്തുവാൻ ജനങ്ങളെ അറിയിക്കണമെന്ന് അവർ പരാതിയിൽ ഉന്നയിച്ചു.
Comments