അസർബൈജാൻ: ലോക ചെസ് മത്സരം രണ്ടാം ദിനവും സമനിലയിൽ പിരിഞ്ഞു. ഇന്ത്യയുടെ പ്രജ്ഞാനന്ദയും നോർവേയുടെ മാഗ്‌നസ് കാൾസനും തമ്മിൽ ഇന്നലെ നടന്ന മത്സരവും സമനിലയിൽ കലാശിച്ചിരുന്നു. ഇന്നത്തെ മത്സരത്തിൽ 30 നീക്കങ്ങൾക്ക് പിന്നാലെയാണ് സമനിലയിൽ പിരിഞ്ഞത്.
സെമിഫൈനലിൽ ലോക മൂന്നാം നമ്പർ താരം യുഎസിന്റെ ഫാബിയാനോ കരുവാനയെ കീഴടക്കിയാണ് പ്രജ്ഞാനന്ദ ഫൈനലിൽ എത്തിയത്.2005-ൽ നോക്കൗട്ട് ഫോർമാറ്റ് നിലവിൽ വന്ന ശേഷം ലോകകപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും പ്രഗ്നാനന്ദയാണ്.
ഇന്ന് വെള്ളക്കരുക്കളുമായാണ് കാൾസൻ ചതുരംഗ പോരാട്ടത്തിനിറങ്ങിയത്. പ്രജ്ഞാനന്ദയ്‌ക്ക് കറുത്തകരുക്കളാണ് ഇന്ന് ലഭിച്ചത്. മൂന്നു മണിക്കൂർ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ 35 നീക്കങ്ങൾക്ക് ശേഷമാണ് ആദ്യ ഗെയിമിൽ ഇരുവരും സമനിലയിൽ പിരിഞ്ഞത്.
ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ചെന്നൈ സ്വദേശിയായ പ്രജ്ഞാനന്ദ. 2000ലും 2002ലും ഫിഡെ ലോകകപ്പിൽ വിശ്വനാഥൻ ആനന്ദ് ജേതാവായിരുന്നു. ആനന്ദിന്റെ 2 ലോകകപ്പ് കിരീടങ്ങളും 24 കളിക്കാർ പങ്കെടുത്ത ലീഗ് കം നോക്കൗട്ട് ഫോർമാറ്റിലായിരുന്നു. എന്നാൽ 2005 മുതൽ പൂർണമായും നോക്കൗട്ട് ഫോർമാറ്റിലാണ് ലോകകപ്പ്.
കരുവാനയ്‌ക്കെതിരെ സെമിഫൈനലിലെ രണ്ട് ക്ലാസിക്കൽ ഗെയിമുകളും സമനിലയായതോടെ ടൈബ്രേക്കറിലാണ് പ്രഗ്ഗ ജയിച്ചു കയറിയത്. ലോകകപ്പിനിടെയാണ് പ്രഗ്നാനന്ദക്ക് 18 വയസ് തികഞ്ഞത്. ഫൈനലിൽ എത്തിയതോടെ അടുത്ത ലോക ചാമ്പ്യൻഷിപ്പിൽ ചൈനീസ് താരം ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ്സ് ടൂർണമെന്റിനും പ്രജ്ഞാനന്ദ യോഗ്യത നേടിയിരുന്നു.
Comments