മോസ്‌കോ: റഷ്യൻ കൂലിപട്ടാളമായ വാഗ്നറിന്റെ തലവൻ യവ്ഗിനി പ്രഗോഷിൻ കൊല്ലപ്പെട്ടെന്ന് റഷ്യൻ ഏജൻസികൾ. വിമാനപകടത്തിൽ കൊല്ലപ്പെട്ടു എന്ന വിവരമാണ് പുറത്ത് വരുന്നത്. മോസ്‌കോയിലെ ത്വെർ മേഖലയിൽ ഒരു സ്വകാര്യ വിമാനം തകർന്നു, വിമാനത്തിലുണ്ടായിരുന്ന 10 പേർ കൊല്ലപ്പെട്ടു, കൊല്ലപ്പെട്ടവരിൽ വാഗ്‌നർ ചീഫ് യെവ്‌ജെനി പ്രിഗോജിനും ഉൾപ്പെടുന്നതായി റഷ്യൻ മന്ത്രാലയത്തിന്റെ ടെലിഗ്രാമിൽ പറഞ്ഞു.
മോസ്‌കോയിൽ നിന്ന് സെന്റ് പീറ്റേഴ്‌സ്ബർഗിലേക്ക് പോവുകയായിരുന്ന എംബ്രയർ ലെഗസി എന്ന സ്വകാര്യ വിമാനം ത്വെർ മേഖലയിലെ കുഷെൻകിനോ ഗ്രാമത്തിന് സമീപം തകർന്നുവീണു. 3 ജീവനക്കാരുൾപ്പെടെ 10 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പ്രാഥമിക വിവരം അനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു, മന്ത്രാലയം ടെലിഗ്രാമിൽ വ്യക്തമാക്കി. എന്നാൽ അൽപം മുൻപ് വാഗ്നർ അനുകൂല ചാനൽ ആരോപിക്കുന്നത് വിമാനം വെടിവെച്ചിട്ടു എന്നാണ്.
Comments