ന്യൂഡൽഹി: തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ഏതൊരു രാജ്യത്തിനും വലിയ അപകടമാണെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ടെക്നോളജി സഹമന്ത്രി ചന്ദ്രശേഖർ. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാനാണ് ഇന്റർനെറ്റ് തടസ്സപ്പെടുത്തുന്നത്. ഇന്റർനെറ്റ് റദ്ദാക്കുന്നത് അവസാനത്തെ ആശ്രയമായാണ്. ഇന്ത്യയിൽ മാത്രമല്ല ഇത് നടക്കുന്നത്. പല രാജ്യങ്ങളിലും ഇത്തരത്തിൽ വ്യാജവാർത്തകൾ തടയാൻ ഇന്റർനെറ്റ് വിച്ഛേദിക്കാറുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മാദ്ധ്യമ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതികവിദ്യ ചിലവേറിയതാണ് എന്നായിരുന്നു പൊതുധാരണ. എന്നാൽ സർക്കാർ ഇത് മാറ്റിയെടുത്തു. യുപിഐയുടെ ഉപയോഗത്തിലുള്ള വർദ്ധനവ് ഉദാഹരിച്ചാണ് അദ്ദേഹം ഇത് പറഞ്ഞത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇപ്പോൾ ചെറിയ ഇടപാടുകൾ മുതൽ വിലയേറിയ സാധനങ്ങൾ വാങ്ങുന്നത് വരെ യുപിഐ ഉപയോഗിച്ചാണ്. എല്ലാ പൊതു സേവനങ്ങളെയും ഡിജിറ്റൽ പബ്ലിക് സംവിധാനവുമായി ബന്ധിപ്പിക്കാൻ സർക്കാർ പദ്ധതിയിടുന്നുവെന്നും രാജ്യം ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം കോൺക്ലേവിൽ പറഞ്ഞു.
Comments