എല്ലാവരും ഒന്നിച്ച് ചേർന്ന് ആഘോഷിക്കുന്നതായിരുന്നു കുട്ടിക്കാലത്തെ ഓണം. എന്ത് പരിപാടി വന്നാലും ഉത്സവം പോലെ കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നു. പൂക്കാളമിടാൻ പൂ പറിക്കാൻ പോകുന്നത് മുതൽ എല്ലാ ആഘോഷമാക്കിയിരുന്നുവെന്നും ഗായിക അഭിരാമി സുരേഷ്. ഒരു ആഗ്രഹമുണ്ടെങ്കിൽ അത് നടത്തി കാണിക്കുകയാണ് ആദ്യം വേണ്ടതെന്നും കുടുംബത്തിന്റെ പിന്തുണയാണ് തന്നെ ഇവിടെ വരെ എത്തിച്ചതെന്നും അഭിരാമി പറഞ്ഞു. ഓണത്തോടനുബന്ധിച്ച് ജനം ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അഭിരാമി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
അച്ഛനില്ലാത്ത ആദ്യം ഓണമാണിത്. അതിനാൽ യാതൊരു ആഘോഷങ്ങളുമില്ല. ഓണത്തിന്റേതായ തയാറെടുപ്പുകൾ ഒന്നുമില്ല, മറ്റുള്ളവർക്ക് എങ്ങനെ സന്തോഷം നൽകാൻ സാധിക്കും അതാണ് ഞങ്ങൾ ചെയ്യുന്നത്. എന്ത് സംഭവിച്ചാലും നിലപാടിൽ തന്നെ ഉറച്ച് നിൽക്കുന്നയാളായിരുന്നു അച്ഛൻ. മരിക്കുന്ന ദിവസം വരെ ഫ്‌ളൂട്ട് പ്രാക്ടീസ് ചെയ്തിരുന്നു. ഞങ്ങളുടെ ജീവിതത്തിലെ പ്രധാന ഘടകമായിരുന്നു കല. എല്ലാത്തിനും ഞാൻ വിശ്വാസിക്കുന്നു. ഉത്സവത്തിനിടയിൽ ആന ഇടഞ്ഞത് കാണാൻ വരെ അച്ഛൻ കൊണ്ട് പോയിട്ടുണ്ട്. എന്നെ ആനപ്രേമിയാക്കിയ ആളാണ് അച്ഛൻ.
ആകെ നമുക്കുള്ള ഒരു ചെറിയ ജീവിതത്തിൽ ഒരു കാര്യത്തിൽ മാത്രം ശ്രദ്ധ നൽകി അതിനെ കുറിച്ച് ചിന്തിച്ച് സ്ട്രസ് അനുഭവിക്കാതെ ഇഷ്ടപ്പെടുന്നതൊക്കെ ചെയ്യാനായി സമയം ചിലവഴിയ്‌ക്കുക. പറയുന്നതിൽ മാത്രം അർത്ഥമില്ല, പ്രവർത്തിച്ച് കാണിക്കണം എന്നതാണ് ഉട്ട്യോപ്യ എന്ന തന്റെ കഫേയിൽ നിന്ന് മനസിലാക്കിയ വലിയ കാര്യം. ആഗ്രഹങ്ങളുടെ പകുതി ശതമാനത്തോളം നിറവേറ്റാൻ തനിക്ക് സാധിച്ചിട്ടുണ്ട്. ആഗ്രഹങ്ങൾ ചെയ്ത് കാണിക്കുമ്പോൾ നമ്മെ ഒരുപാട് എതിർത്തവർ പോലും അംഗീകരിക്കും. സന്തോഷങ്ങൾ മാത്രം പുറത്ത് കാണിക്കുന്ന ഒരു വ്യക്തയാണ് ചേച്ചി. ആര് എന്ത് പറഞ്ഞാലും അതൊന്നും ചേച്ചിയെ ബാധിക്കില്ല. ചേച്ചി അച്ഛനെപോലെ ശാന്ത സ്വഭാവക്കാരിയാണ്. ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ടതാണ് ഞങ്ങളുടെ കുടുംബം. എന്റെ കഫേയിലൂടെ അതൊക്കെ മാറ്റിയെടുക്കണമെന്നാണ് ആഗ്രഹമെന്നും അഭിരാമി പറഞ്ഞു.
Comments