ലക്നൗ : പ്രയാഗ്രാജിലെ ഖേരിയിൽ പതിനാറുകാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് നേരെ ശക്തമായ നടപടിയുമായി യുപി സർക്കാർ . പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനും , വീടുകൾ പൊളിച്ചു നീക്കാനും സർക്കാർ നിർദേശം നൽകിയിട്ടുണ്ട് . ബന്ധുവായ പെൺകുട്ടിയെ സഹപാഠികൾ ശല്യം ചെയ്യുന്നത് തടഞ്ഞതിനാണ് പത്താം ക്ലാസുകാരനായ സത്യം ശർമ്മയെ സഹപാഠികൾ മർദ്ദിച്ചു കൊലപ്പെടുത്തിയത്
.
ഈ കേസിൽ ഇതുവരെ 5 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരിൽ മുഹമ്മദ് യൂസഫ്, തുർക്പൂർവ ഗ്രാമത്തലവൻ മൊഹ്സിൻ എന്നിവരെ കൂടാതെ മൂന്ന് പ്രായപൂർത്തിയാകാത്തവരുണ്ട്. പ്രായപൂർത്തിയാകാത്തവരിൽ ഒരാൾ യൂസഫിന്റെ മകനും രണ്ട് പേർ മരുമക്കളുമാണ്. സംഭവത്തെത്തുടർന്ന് രോഷാകുലരായ ജനങ്ങൾ ഇവർക്കെതിരെ ബുൾഡോസർ നടപടി ആവശ്യപ്പെട്ടിരുന്നു.പ്രതികളുടെ സ്വത്തുവിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഇതോടൊപ്പം ഇവരുടെ വീടുകൾ പൊളിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.
അതേസമയം തന്റെ സഹോദരനെ രക്ഷിക്കാൻ യൂസഫിന്റെ കാല് പിടിച്ചതായി സത്യം ശർമ്മയുടെ ബന്ധുവായ പെൺകുട്ടി പറഞ്ഞു. ‘ എന്നാൽ യൂസഫ് അവനെ വലിച്ചിഴച്ചു. ഞങ്ങൾ ഗ്രാമത്തലവനായ യൂസഫിന്റെ വീടിന്റെ മുന്നിൽ എത്തിയപ്പോൾ എന്റെ കൂടെ പഠിക്കുന്ന അയാളുടെ മകൻ എന്റെ കൈയിൽ പിടിച്ചു. സത്യം തടസ്സപ്പെടുത്തിയപ്പോൾ അയാൾ കോളറിൽ പിടിച്ചു. ഞാനെന്തെങ്കിലും ചെയ്യുംമുമ്പ് ഏട്ടനെ തല്ലാൻ തുടങ്ങി. അതിൽ നാല് പുറത്തുള്ളവർ ഉണ്ടായിരുന്നു, അവരെ എനിക്കറിയില്ല.“ പെൺകുട്ടി പറഞ്ഞു.
“സത്യത്തെ വളഞ്ഞിട്ട് മരപ്പലകകളും വടികളും ഉപയോഗിച്ച് മർദിച്ചു. ചോരയിൽ കുളിച്ച് അവിടെ വീണു, പിന്നെ എഴുന്നേറ്റില്ല. എന്റെ കൺമുന്നിൽ വെച്ച് എന്റെ സഹോദരനെ കൊന്നു. ഗ്രാമത്തലവൻ യൂസഫ് അക്രമികളെ പ്രേരിപ്പിച്ച് അവിടെ നിൽക്കുകയായിരുന്നുവെന്നും ‘ പെൺകുട്ടി പറയുന്നു.
സത്യം ശർമ്മ ആക്രമിക്കപ്പെട്ട സ്ഥലത്ത് പെൺകുട്ടികളെ കളിയാക്കുന്നത് പതിവാണ്. ഇതുമൂലം പലരും തങ്ങളുടെ പെൺമക്കളെ പഠനം നിർത്താൻ പ്രേരിപ്പിച്ചതായി പ്രദേശവാസികൾ പറയുന്നു. അക്രമികൾ പലവട്ടവും പെൺകുട്ടികളെ പറ്റി മോശമായ ഭാഷയിൽ സംസാരിക്കാറുണ്ടായിരുന്നു . എന്നാൽ ഇതെ കുറിച്ച് ആരും പരാതി ഉന്നയിച്ചിരുന്നില്ല .സ്കൂൾ കഴിഞ്ഞ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ തന്റെ ബന്ധുവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്ന സമയത്തായിരുന്നു സത്യം കുമാറും ഇതേ സ്കൂളിലെ തന്നെ മറ്റു ചില വിദ്യാർത്ഥികളും തമ്മിൽ തർക്കവും ഏറ്റുമുട്ടലും ഉണ്ടായത്
Comments