തൃശൂർ: രണ്ട് മണിക്കുറിനിടെ തൃശൂരിൽ നടന്നത് രണ്ട് കത്തിക്കുത്ത് കൊലപാതകങ്ങൾ. മൂർഖനിക്കരയിൽ നടന്ന കുമ്മാട്ടി ആഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. കോഴിപ്പിള്ളി സ്വദേശി അഖിലാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി വിഷ്ണുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തൃശൂർ കണിമംഗലത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പനമുക്ക് സ്വദേശി വിഷ്ണു ആണ് കൊല്ലപ്പെട്ടത്. വിഷ്ണുവും സുഹൃത്തുക്കളും തമ്മിലുള്ള തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് വിഷ്ണുവെന്ന് പോലീസ് പറഞ്ഞു.
Comments