കൊച്ചി: നാവികസേനയുടെ ദ്രുതഗതിയിലുള്ള ഇടപെടലിൽ ലക്ഷദ്വീപ് നിവാസിക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവിതം. ശനിയാഴ്ച പുലർച്ചെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്ന് അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള സന്ദേശം നാവികസേനയ്‌ക്ക് ലഭിക്കുന്നത്.
അഗത്തി ദ്വീപിൽ നിന്നുള്ള 75 കാരി ഗുരുതരാവസ്ഥയിലാണെന്നും മെഡിക്കൽ സഹായം തേടുന്നുവെന്നതായിരുന്നു സന്ദേശത്തിന്റെ ളള്ളടക്കം.
വിവരം ലഭിച്ചതിന് പിന്നാലെ കൊച്ചിയിൽ നങ്കൂരമിട്ടിരുന്ന ഐഎൻഎസ് ഗരുഡയിലെ ഡോർണിയർ വിമാനം അഗത്തിയിലെത്തി, ഗുരുതരാവസ്ഥയിലായ രോഗിയെ എയർലിഫ്റ്റ് ചെയ്ത് കൊച്ചിയിൽ എത്തിക്കുകയായിരുന്നു.
രാവിലെ ഏഴുമണിയോടെ പ്രതികൂലമായ കാലാവസ്ഥയിലായിരുന്നു നാവികസേനയുടെ ഓപ്പറേഷൻ. 11.45ന് രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കൊച്ചിയിൽ നിന്ന് ഏകദേശം 250 നോട്ടിക്കൽ മെയിൽ അകലെയാണ് അഗത്തി ദ്വീപിന്റെ സ്ഥാനം.