തിരുവനന്തപുരം: സംസ്ഥാനത്തിന് തൽക്കാലത്തേക്ക് വൈദ്യുതി നിയന്ത്രണം വേണ്ടി വരില്ലെന്ന് മന്ത്രി കൃഷ്ണൻകുട്ടി. രാത്രി സമയം വൈദ്യുതി ഉപയോഗം എല്ലാവരും കുറച്ച് സഹകരിക്കണെമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വൈകുന്നേരം ഗ്രൈൻഡറും വാഷിങ് മെഷീനും ഉപയോഗിക്കാതെ ഇരുന്നാൽ തന്നെ വലിയ മാറ്റം ഉണ്ടാക്കാൻ സാധിക്കും. എല്ലാവരോടും വൈദ്യുതി നിയന്ത്രണത്തിനായി അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അത് പാലിക്കണമെന്നും മന്തി പറഞ്ഞു.
ലോഡ്‌ഷെഡിങ്ങോ പവര്‍ കട്ടോ ഏര്‍പ്പെടുത്തുന്ന കാര്യം നിലവിൽ ആലോചനയിലില്ല. ഉത്പാദന മേഖലയില്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കുന്നില്ലെന്നതാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ നാം പഠിക്കേണ്ട പാഠമെന്ന് മന്ത്രി പറഞ്ഞു. 3000 ടിഎംസി വെള്ളമുണ്ടായിട്ടും 300 ടിഎംസി മാത്രമാണ് ജലസേചനത്തിനും വൈദ്യുതി ഉത്പാദനത്തിനുമായി നാം ഉപയോഗിക്കുന്നത്. ഒരു പുതിയ ജലവൈദ്യുതി പദ്ധതിയെക്കുറിച്ച് ചര്‍ച്ച വരുമ്പോള്‍ പോലും ഇവിടെ വിവാദങ്ങള്‍ ഉയർന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.
ജനങ്ങളോട് വീണ്ടും വൈദ്യുതി ഉപഭോഗം കുറയ്‌ക്കണമെന്ന അഭ്യർത്ഥന കെഎസ്ഇബി കഴിഞ്ഞദിവസം നടത്തിയിരുന്നു. ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് 7 മണി മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം കുറയ്‌ക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചിരുന്നു.
Comments