ബെംഗളൂരു : സനാതന ധർമ്മം ഉന്മൂലനം ചെയ്യാനുള്ള തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ ആഹ്വാനത്തെ പിന്തുണച്ച് കോൺഗ്രസ് എംപി പ്രിയങ്ക് ഖാർഗെ . “സമത്വം പ്രോത്സാഹിപ്പിക്കാത്ത ഏത് മതവും, ഒരു മനുഷ്യനായിരിക്കാനുള്ള മാന്യത നിങ്ങൾക്ക് ഉണ്ടെന്ന് ഉറപ്പാക്കാത്ത ഏത് മതവും എന്റെ അഭിപ്രായത്തിൽ ഒരു മതമല്ല. അതിനാൽ ഇത് ഒരു രോഗം പോലെയാണ്. ” എന്നാണ് പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവന .
ശനിയാഴ്ച തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആൻഡ് ആർട്ടിസ്റ്റ് അസോസിയേഷന്റെ യോഗത്തിൽ നടത്തിയ പ്രസംഗത്തിലാണ് ഉദയനിധി സനാതന ധർമ്മത്തെ അവഹേളിച്ചത് . എന്നാൽ ഇതിനെ അപലപിക്കാനോ , ഉദയനിധിയുടെ പ്രസംഗത്തെ തള്ളിപ്പറയാനോ ഒരു കോൺഗ്രസ് നേതാവും ഇതുവരെ തയ്യാറായിട്ടില്ല .
രാഹുൽ ഗാന്ധിക്ക് ഇതൊരു പരീക്ഷണമാണെന്നും അദ്ദേഹം സനാതന ധർമ്മത്തെ മാനിക്കണമോ വേണ്ടയോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കുമെന്നുമായിരുന്നു ഇക്കാര്യത്തിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞത് . ഡിഎംകെയുമായുള്ള ബന്ധം അവസാനിപ്പിച്ചാൽ രാഹുക് ഹിന്ദുവാണെന്ന് ജനങ്ങൾ ഉറപ്പിക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു .
Comments