മുംബൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ പരാമർശത്തിൽ ആഞ്ഞടിച്ച് ഉദ്ധവ് സേന. മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ ഇത്തരത്തിൽ വിവാദം സൃഷ്ടിക്കുന്ന പ്രസ്താവന നടത്തരുതായിരുന്നുവെന്ന് എംപി സഞ്ജയ് റാവത്ത് വ്യക്തമാക്കി. ആരും പിന്തുണയ്‌ക്കില്ലാത്ത പ്രസ്താവനയാണ് ഉദയനിധി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സനാതന ധർമ്മത്തെ കുറിച്ചുള്ള ഡിഎംകെയുടെ വീക്ഷണമോ കാഴ്ചപ്പാടോ ആകാം ഈ പ്രസ്താവന. ഇത് എല്ലാവരിലും അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത്. 90 കോടി ഹിന്ദുക്കളാണ് രാജ്യത്തുള്ളത്. മറ്റ് വ്യത്യസ്ത മതവിഭാഗങ്ങളും ഇന്ത്യയിൽ ഒത്തൊരുമയോടെ സഹവസിക്കുന്നു. രാജ്യത്തെ എല്ലാ ഹൈന്ദവരുടെയും മതവികാരങ്ങളെയാണ് ഉദയനിധി സ്റ്റാലിൻ വ്രണപ്പെടുത്തിയത്. വളരെ വലിയ തെറ്റാണ് അദ്ദേഹം ചെയ്തതെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. രാജ്യത്തെ സമാധാന അന്തരീക്ഷത്തിന് കോട്ടം വരരുതെന്നും സ്ഥിതിഗതികൾ വളഷാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദയനിധി സ്റ്റാലിന്റെ വിവാദ പ്രസ്തവാനയ്‌ക്കെതിരെ രാജ്യമൊട്ടാകെ വൻ പ്രതിഷേധമാണ് അലയടിക്കുന്നത്. രാജ്യത്തിന്റെ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ചോദ്യം ചെയ്യുന്ന പ്രസ്താവനയാണ് ഉദയനിധി സ്റ്റാലിൻ നടത്തിയതെന്നും മാപ്പ് പറയണമെന്ന ആവശ്യവും ശക്തമാകുകയാണ്. തൃണമൂൽ കോൺഗ്രസും ആം ആദ്മിയും വിവാദ പ്രസ്താവനയ്‌ക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
Comments