കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരന് നേരെ ആക്രമണം. ആശുപത്രിയിൽ ചികിത്സയ്‌ക്ക് എത്തിയ ആളാണ് സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചത്. ജിജു കെ. ബേബിയ്‌ക്കാണ് മർദ്ദനമേറ്റത്. രാവിലെ എട്ടരയോടാണ് സംഭവമുണ്ടായത്. ഒപി ടിക്കറ്റ് എടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
സാബു എന്നയാളാണ് ആക്രമണം നടത്തിയത്. കൊട്ടാരക്കര പോലീസ് സാബുവിനെ പിടികൂടിയിട്ടുണ്ട്. ഒപി ടിക്കറ്റ് എടുക്കുന്നതുമായി സംബന്ധിച്ച് സെക്യൂരിറ്റി ജീവനക്കാരനുമായി സാബു വാക്കുത്തർക്കത്തിലേർപ്പെടുകയായിരുന്നു.
തുടർന്ന് ആശുപത്രിയിൽ നിന്ന് മടങ്ങിയ സാബു അൽപ സമയത്തിന് ശേഷം വീണ്ടും തിരിച്ചെത്തി അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. തുടർന്ന് പ്രകോപിതനായ പ്രതി ജിജുവിനെ കല്ലുകൊണ്ട് തലയ്‌ക്കടിയ്‌ക്കുകയായിരുന്നു.
തലയ്‌ക്ക് ആഴത്തിൽ പരിക്കേറ്റ സെക്യൂരിറ്റി ജീവനക്കാരൻ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി സാബുവിനെ കസ്റ്റഡിയിലെടുത്തിരുന്നു. മാനസികവെല്ലുവിളി നേരിടുന്ന ആളാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്.















