തിരുവനന്തപുരം: സംസ്ഥാന സർക്കാൻ ആകെ വരുമാനത്തിന്റെ 62 ശതമാനവും ചെലവഴിക്കുന്നത് ശമ്പളവും പെൻഷനും നൽകാൻ. രാജ്യത്തെ തന്നെ ഇത്തരം ആവശ്യത്തിന് ഏറ്റവും കൂടുതൽ തുക മാറ്റിവെക്കുന്നത് സംസ്ഥാനം കേരളമാണ്. 2024 സാമ്പത്തിക വർഷത്തിൽ 68,282 കോടി രൂപയാണ് നീക്കിവച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ മൊത്തം ചെലവായ 1.76 ലക്ഷം കോടിയുടെ 40 ശതമാനം വരും ഇത്. 100 രൂപ ചെലവാക്കുമ്പോൾ 40 രൂപയും സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകാനാണ് ചെലവിടുന്നത്. കേരളത്തിൽ അഞ്ച് ലക്ഷത്തോളം സർക്കാർ ജീവനക്കാരും പെൻഷൻകാരുമാണുള്ളത്. ഭരണനിർവഹണരംഗത്ത് കാര്യങ്ങൾ നടപ്പാക്കാനുള്ള ശേഷിയുമായി ബന്ധപ്പെടുത്തിയാണ് ശമ്പള പെൻഷൻ ബാധ്യത സാമ്പത്തിക വിദഗ്ധർ കണക്കാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ കേരളത്തിൽ ഇത് 13.3 ലക്ഷമാണ്.
ഇന്ത്യയിലെ 17 പ്രധാന സംസ്ഥാനങ്ങൾ എടുത്താൽ ശമ്പള പെൻഷൻ ബാധ്യത ഏറ്റവും കൂടുതൽ കേരളത്തിനാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. 2021-22 ലെ കണക്കുകൾ പ്രകാരം മൊത്ത വരുമാനത്തിന്റെ 61.32 ശതമാനം ഈ ഇനത്തിലാണ് ചെലവാകുന്നത്. അതായത് തനത് വരുമാനത്തിന്റെ നല്ലൊരു പങ്കും ശമ്പളത്തിനും പെൻഷനുമായാണ് മാറ്റി വെക്കുന്നത്.
Comments