തിരുവനന്തപുരം: തിരുവനന്തപുരത്തും നിപ ആശങ്ക. പനി ലക്ഷണങ്ങളെ തുടർന്ന് തിരുവനന്തരപുരം മെഡിക്കൽ കോളേജിൽ എത്തിയ വിദ്യാർത്ഥി നീരീകഷണത്തിലാണ്. ബിഡിഎസ് വിദ്യാർത്ഥിയാണ് നിലവിൽ ചികിത്സയിലുള്ളത്. വിദ്യാർത്ഥിയുടെ ശരീര സ്രവങ്ങൾ ഉടൻ തന്നെ പരിശോധിക്കാനുള്ള നടപടികൾ സ്വീകരിച്ചു. എന്നാൽ ആശങ്കപ്പെടെണ്ട സാഹചര്യം നിലവിലില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്.
അതേസമയം കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ആരോഗ്യ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. നിപ ലക്ഷണങ്ങളുമായി കോഴിക്കോട് ഏഴ് പേർ ചികിത്സയിലുണ്ട്. ഇതേത്തുടർന്ന് കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും അതീവ ജാഗ്രതയാണ് നിലനില്‍ക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിപ രോഗ ലക്ഷണങ്ങളോടെ മരിച്ച രണ്ട് പേർക്കും സമ്പർക്കമുണ്ടായിരുന്ന രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിൽ തുടരുന്ന ഒമ്പത് വയസുകാരനും നിപ സ്ഥിരീകരിച്ചവരിൽ ഉണ്ട്. ഇതേത്തുടർന്ന് 127 ആരോഗ്യപ്രവർത്തകരടക്കം 168 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്.
നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങളടങ്ങിയവരെ ആശുപത്രിയിലെത്തിക്കാൻ 108 ആബുലൻസ് സൗകര്യങ്ങൾ ഉപയോഗപ്പെടുത്തും. സ്വകാര്യ ആശുപത്രിയിൽ ചികിത്സ നേടിയരുടെ ചിലവ് വഹിക്കുന്നതിലും നിപ ബാധിത പ്രദേശങ്ങൾ അടച്ചിടുന്നതിലും തീരുമാനം ആയില്ലെന്നും മന്ത്രി വ്യക്തമാക്കി.
സി സി ടി വി ദൃശ്യങ്ങൾ നോക്കി സമ്പർക്ക പട്ടിക വിപുലീകരിക്കും. ഫലം പോസിറ്റീവ് ആയാൽ റൂട്ട് മാപ് പുറത്തിറക്കുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് കേന്ദ്ര സംഘം എത്തിയതിന് ശേഷം വവ്വാലുകളുടെ ആവാസ കേന്ദ്രത്തിൽ പരിശോധന നടത്തും. ആകെ മൂന്ന് വിദഗ്ധ സംഘങ്ങളാണ് ഇന്ന് എത്തുക. ഇതിൽ പുനെ എൻഐവി മൊബൈൽ ലബോറട്ടറി ടീമും, ഐസിഎംആർ സംഘവും ഉൾപ്പെടുന്നു.
Comments