ഉത്തേജക മരുന്ന് വിരുദ്ധ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് റൊമാനിയയുടെ മുൻ ലോക ഒന്നാം നമ്പർ താരം സിമോണ ഹാലെപ്പിന് വിലക്ക്. ചട്ടം ലംഘിച്ചതിന്റെ പേരിൽ ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസിയാണ് (ഐടിഐഎ) സിമോണയ്‌ക്ക് നാല് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ വർഷം നടന്ന യുഎസ് ഓപ്പണിൽ നിരോധിത പദാർത്ഥമായ റോക്‌സാഡുസ്റ്റാറ്റ് ഉപയോഗിച്ചതിനാണ് സിമോണ ഹാലെപ്പിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
യുഎസ് ഓപ്പണിന് പിന്നാലെ നടത്തിയ ഉത്തേജക പരിശോധന ഫലം പോസിറ്റീവായതിനെ തുടർന്ന് താരത്തെ താത്കാലികമായി സസ്‌പെൻഡ്
ചെയ്തിരുന്നു. തുടർന്ന് നടത്തിയ സാമ്പിൾ പരിശോധന ഫലങ്ങളെല്ലാം പോസിറ്റീവ് ആയതിനെ തുടർന്നാണ് താരത്തിന് വിലക്ക് ഏർപ്പെടുത്തിയത്. എന്നാൽ ഉത്തേജകം ഉപയോഗിച്ചിട്ടില്ലെന്ന് പറഞ്ഞ് ആരോപണം നിഷേധിച്ച സിമോണ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് വ്യക്തമാക്കി.
Comments