ഇടുക്കി: ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മൂന്നാർ ലോക്കാട് എസ്റ്റേറ്റിലാണ് കാട്ടാന ഇറങ്ങിയത്. ലയങ്ങളുടെ സമീപത്ത് എത്തിയ കാട്ടാന റേഷൻ കട ആക്രമിച്ചു. തുടർന്ന് ആന അരി ചാക്കുകൾ വലിച്ചു പുറത്തിട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഇതോടെ നാട്ടുകാരാണ് ആനയെ വിരട്ടിയോടിച്ചത്.
മണിക്കൂറുകള്‍ പരിഭ്രാന്തി സൃഷ്ടിച്ച പടയപ്പ ഏഴുമണിയോടെ സമീപത്തെ കാട്ടിലേക്ക് നീങ്ങി. ഇവിടെ നിലയുറപ്പിച്ചിരിക്കുന്ന പടയപ്പയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മറയൂര്‍ മേഖലയിലായിരുന്നു കുറച്ച് കാലമായി പടയപ്പയുണ്ടായിരുന്നത്. എന്നാൽ മറയൂരിലും പടയപ്പയുടെ ആക്രമണത്തില്‍ കൃഷി നാശമടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്നാണ് പറയുന്നത്.
Comments