ഹൈദരാബാദ്: നഗരത്തിലെ പ്രശസ്തമായ ഹോട്ടൽ മാരിയറ്റിന്മേൽ ഉടമസ്ഥാവകാശം അവകാശപ്പെട്ട് തെലങ്കാന വഖഫ് ബോർഡ് നടത്തിയ നീക്കം റദ്ദാക്കി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അലോക് ആരാദേ, ജസ്റ്റിസ് അനിൽ കുമാർ ജുകാന്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വഖഫ് ബോർഡിനെതിരെ ഉത്തരവ് പുറപ്പെടുവിക്കുകയും “വഖഫ് ബോർഡിന്റെ നടപടികൾ അധികാരപരിധിക്ക് പുറത്തതാണ്” എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
പതിറ്റാണ്ടുകൾ പഴക്കമുള്ള ഈ തർക്കത്തിൽ 1954 ലെ വഖഫ് ആക്ട് പ്രകാരം വഖഫ് ബോർഡ് ആദ്യം ഒരു അന്വേഷണം നടത്തി, 1958 ഒക്ടോബർ 5 ന് ഒരു പ്രമേയത്തിലൂടെ മുൻപ് വൈസ്രോയ് ഹോട്ടൽസ് എന്നറിയപ്പെട്ടിരുന്ന, ഈ സ്വത്ത് വഖഫിൻ്റേതല്ലെന്ന് തീരുമാനിച്ചതാണ്. പക്ഷെ തുടർന്നും പലതരത്തിലുള്ള അവകാശവാദങ്ങൾ ഉയർന്നു കൊണ്ടിരുന്നു . 1964 ൽ അബ്ദുൾ ഗഫൂർ എന്നയാൾ ഈ സ്വത്തിന്റെ വഖഫ് പദവി ഉറപ്പിക്കുവാൻ വേണ്ടി ഒരു സിവിൽ കേസ് ഫയൽ ചെയ്തു. ചെയ്തപ്പോൾ. പിന്നീട് പല കോടതി ഇടപെടലുകൾ ഉണ്ടായിട്ടും വഖഫ് ബോർഡ് അവകാശവാദങ്ങളിൽ ഉറച്ചുനിന്നു.
വഖഫ് ബോർഡ് തുടർന്നും വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുകയും അവരുടേതായ നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്തു, മുൻകാല കോടതിവിധികളും ഹോട്ടൽ ഉന്നയിച്ച എതിർപ്പുകളും ധിക്കരിച്ച് വഖഫ് ബോർഡ് ഈ വിഷയത്തിൽ ചില ശ്രമങ്ങൾ നടത്തിയതിന്റെ ഫലമായാണ് ഇപ്പോഴത്തെ കേസ്. മാരിയെറ്റ് ഹോട്ടെലിനെ വഖഫ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന രീതിയിൽ ഒരു പത്രവാർത്ത പുറത്തുവന്നു. ഈ പത്രവാർത്തയിൽ ആശങ്കാകുലരായ മാരിയെറ്റ് ഉടമകൾ മുൻകാല വിധിന്യായങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ട് റിട്ട് ഹർജി ഫയൽ ചെയ്തു.
സാഹചര്യത്തിന്റെ ഗൗരവവും അടിയന്തിര സ്വാഭാവവും പരിഗണിച്ച് “ഹർജിക്കാർക്കെതിരെ പ്രതികൂലമായ തീരുമാനങ്ങൾ എടുക്കുന്നതിൽ നിന്ന് വഖഫ് ട്രിബ്യൂണലിനെ വിലക്കി”ക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് കോടതി അനുവദിക്കുകയായിരുന്നു.
“1954 ലെ നിയമത്തിന്റെ 27-ാം വകുപ്പ് പ്രകാരം വസ്തുവകകൾ വഖഫ് അല്ലെന്ന് ഒരിക്കൽ നിർണ്ണയിച്ചു. വഖഫ് ബോർഡ് പ്രശ്നം വീണ്ടും പരിശോധിക്കുന്നത് അനുവദനീയമല്ല. കോടതി പറഞ്ഞു.
വഖഫ് ബോർഡ് പുറപ്പെടുവിച്ച അനുബന്ധ വിജ്ഞാപനം കോടതി റദ്ദാക്കുകയും നിരോധനാജ്ഞ പുറപ്പെടുവിക്കുകയും കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ബോർഡിനോട് നിർദ്ദേശിക്കുകയും ചെയ്തു.
1995 ലെ ഏകപക്ഷീയമായ വഖഫ് നിയമപ്രകാരമുള്ള നടപടികൾ വിവാദമാകുന്നത് ഇതാദ്യമല്ല