തിരുവനന്തപുരം: പെൺപ്രതിമ തന്നെ പ്രലോഭിപ്പിക്കുന്നതാണ് എന്ന നടൻ അലൻസിയറിന്റെ പരാമർശത്തിന് പിന്നാലെ വലിയ എതിർപ്പാണ് ഉണ്ടായത്. സ്ത്രീ പ്രതിമകൾ മാറ്റണമെന്നും പകരം പുരുഷപ്രതിമകൾ നൽകണമെന്നായിരുന്നു അലൻസിയറിന്റെ വാദം. എന്നാൽ സ്ത്രീ വിരുദ്ധ പരാമർശത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് അലൻസിറിന്റെ നിലപാട്.
അലൻസിയറിന്റെ പ്രതികരണത്തിൽ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ മന്ത്രി. അലന്ഡസിയറിന്റെ പ്രതികരണം നിർഭാഗ്യകരമാണെന്നും അത് പുരുഷാധിപത്യ ബോധത്തിന്റെ ബഹിർസ്പുരണമാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം പ്രതികരണങ്ങൾ ആ വേദിയിൽ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പുരസ്‌കാരദാന ചടങ്ങിൽ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തെ തുടർന്ന് വലിയ വിമർശനമാണ് നടൻ അലൻസിയറിന് നേരെ നടക്കുന്നത്. പെൺ പ്രതിമ നൽകി തങ്ങളെ പ്രലോഭിപ്പിക്കരുതെന്നായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷം അലൻസിയറിന്റെ പ്രതികരണം. മുഖ്യമന്ത്രി പിണറായി വിജയൻ ആൺകരുത്തിന്റെ പ്രതീകമാണെന്നും അതിനാൽ മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺ കരുത്തുള്ള ഒരു പ്രതിമ തരണമെന്നും അലൻസിയർ പറഞ്ഞു. ആൺകരുത്തുള്ള പ്രതിമ വാങ്ങിക്കാൻ സാധിക്കുന്ന അന്ന് ഞാൻ അഭിനയം നിർത്തുമെന്നും അലൻസിയർ കൂട്ടിച്ചേർത്തു.
Comments