തിരുവനന്തപുരം: പിഎസ്സി നിയമനതട്ടിപ്പ് നടത്തിയ സംഘത്തിലെ രണ്ടാമത്തെ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്. മുഖ്യപ്രതി രാജലക്ഷ്മിയുടെ സഹായിയുടെ ചിത്രമാണ് പോലീസ് പുറത്തുവിട്ടത്. ഉദ്യോഗാർത്ഥികളെ വാട്ട്സ് ആപ്പ് വീഡിയോ കോൾ വഴി ഇൻ്റർവ്യൂ ചെയ്തത് ഈ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
പി.എസ്.സിയുടെ വ്യാജ നിയമന ഉത്തരവ് നൽകി ഉദ്യോഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. നേരത്തെ പി.എസ്.സിയുടെ പേരില്‍ നിയമന തട്ടിപ്പ് നടത്തിയ സംഘത്തിലെ മുഖ്യപ്രതികളിലൊരാളെ പിടികൂടിയിരുന്നു. സംഭവത്തിൽ തൃശൂര്‍ സ്വദേശിനി രശ്മിയാണ് പോലീസില്‍ കീഴടങ്ങിയത്. രശ്മിയുടെ നേതൃത്വത്തിലായിരുന്നു ഉദ്യോഗാര്‍ഥികളില്‍ നിന്ന് പണം പിരിച്ചതെന്നാണ് വിവരം.
പരീക്ഷ എഴുതാതെ ജോലി നല്‍കാമെന്ന് പറഞ്ഞായിരുന്നു സംഘത്തിന്റെ തട്ടിപ്പ്. നിലവിൽ കേസിലെ മുഖ്യപ്രതി രാജലക്ഷ്മിക്കായി അന്വേഷണം തുടരുകയാണ്. പ്രതികളായ ആർ. രാജലക്ഷ്മി, വാവ അടൂർ എന്നിവർക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇവരെയും ഇതുവരെ പിടികൂടാനായിട്ടില്ല.
Comments