തിരുവനന്തപുരം: സ്‌കൂൾ വിട്ടുവരുന്ന വിദ്യാർത്ഥിനികളെ ശല്യം ചെയ്ത മുഖമൂടി സംഘം പിടിൽ. പ്രാങ്കിന്റെ മറവിൽ പെൺകുട്ടികളോട് മോശമായി പെരുമാറിയ യുവാക്കളാണ് പിടിയിലായത്. ആനാവൂർ സ്വദേശി മിഥുൻ, പാലിയോട് സ്വദേശി കണ്ണൻ എന്നിവരാണ് പിടിയിലായത്.
നെയ്യാറ്റിൻകര കോൺമെന്റ് റോഡിൽ വെച്ചായിരുന്നു സംഭവം. മുഖമൂടി അണിഞ്ഞ് ബൈക്കിലെത്തിയ സംഘം വിദ്യാർത്ഥിനികളോട് മോശമായി പെറുമാറുകയായിരുന്നു. അനുവാദമില്ലാതെ പെൺകുട്ടികളുടെ ശരീരത്തിൽ യുവാക്കൾ സ്പർശിക്കുകയും ചെയ്തിരുന്നു. ഇത് മറ്റൊരു യുവാവ് ക്യാമറയിൽ പകർത്തുകയും ചെയ്യുന്നുണ്ട്. ഈ പ്രദേശത്ത് സ്ഥിരമായി സമാന സംഭവങ്ങൾ നടക്കുന്നുണ്ടെന്നു ചൂണ്ടികാട്ടി നാട്ടുകാരാണ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ ചേർത്ത് പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ ദിവസങ്ങളിലും തിരുവനന്തപുരത്ത് മുയൽ മുഖംമൂടി അണിഞ്ഞ സംഘം വിദ്യാർത്ഥികളെ ശല്യം ചെയ്തതായി പരാതി ഉയർന്നിരുന്നു. പൂവർ, കാട്ടാക്കട, നെയ്യാറ്റിൻക്കര മേഖലകളിലാണ് മുഖമൂടി സംഘം കറങ്ങി നടന്നിരുന്നത്. ഇവർക്കെതിരെയും പെൺകുട്ടികളുടെ രക്ഷിതാക്കൾ പരാതി ഉന്നയിച്ചിരുന്നു.
Comments