ശ്രീനഗർ: വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസായതിനെ സ്വാഗതം ചെയ്ത് ജമ്മു കാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അദ്ധ്യക്ഷ മെഹ്ബൂബ മുഫ്തി. ‘വലിയ ചുവടുവെപ്പ്’ എന്നാണ് അവർ പറഞ്ഞത്.
പുരുഷ കേന്ദ്രീകൃത രാഷ്‌ട്രീയമാണ് ഇന്ന് നടക്കുന്നത്. ഈ പരുക്കനായ പ്രകൃതിയിലൂടെ സഞ്ചരിക്കുമ്പോൾ വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാകുന്നത് കാണുന്നതിൽ സന്തോഷമുണ്ടെന്ന് അവർ പറഞ്ഞു. ജനസംഖ്യയുടെ പകുതിയോളം സ്ത്രീകളാണെങ്കിലും സ്ത്രീ പ്രാതിനിധ്യം കുറവാണ്. വനിതം സംവരണ ബിൽ മഹത്തായ ചുവടുവെപ്പാണെന്ന് മെഹബൂബ മുഫ്തി പറഞ്ഞു.
പുരുഷ കേന്ദ്രീകൃത രാഷ്‌ട്രീയ അന്തരീക്ഷത്തിൽ ഈ ബിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. രാജ്യത്തിന്റെ നിയനിർമ്മാണ കാര്യങ്ങളിൽ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയും. ഇത് രാജ്യത്ത് വലിയ വിപ്ലവത്തിന് വഴിയൊരുക്കുമെന്നും അവർ വ്യക്തമാക്കി. ലോക്സഭയിലും നിയമസഭയിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ബിൽ കൊണ്ടുവന്നത്. നിയമമന്ത്രി അർജുൻ റാം മേഘ് വാളാണ് ബിൽ അവതരിപ്പിച്ചത്.
Comments