ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസായതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രിമാരായ സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും.’നാരീ ശക്തി വന്ദൻ അധിനിയം’ (വനിതാ സംവരണ ബിൽ) രാജ്യത്തെ സ്ത്രീകൾ വർഷങ്ങളായി കാത്തിരിക്കുന്ന നിയമമാണെന്ന് ഇരുവരും പ്രധാനമന്ത്രിയെ പ്രശംസിച്ച് കൊണ്ട് പറഞ്ഞു. പലപ്പോഴും പലരും വനിതാ സംവരണ ബിൽ കൊണ്ടുവരുമെന്ന് പറഞ്ഞു. പക്ഷേ യാഥാർത്ഥ്യമായത് ഇപ്പോഴാണ്. സ്്ത്രീശാക്തീകരണത്തിന് സംവരണബിൽ പ്രധാന്യം നൽകുന്നവെന്നും ഇരുവരും ദേശീയ മാദ്ധ്യമത്തോട് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ സേവിക്കുമ്പോൾ ഇവിടെയെല്ലാം യാഥാർത്ഥ്യമാകും. യുപിഎ സർക്കാരിന്റെ കാലത്ത് സംവരണം വരുമെന്ന് പലപ്പോഴും കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ യാഥാർത്ഥ്യമായത് ഇപ്പോഴാണ്. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകൾ കാത്തിരുന്ന നിയമമാണിത്. വാഗ്ദാനങ്ങൾ നടപ്പിലാക്കുമെന്ന് ഒരിക്കൽ കൂടി പ്രധാനമന്ത്രി തെളിയിച്ചു. രാജ്യസഭയിൽ വനിതാ സംവരണ ബിൽ പാസായതിന് ശേഷമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പരാമർശം.
30 വർഷത്തിനിടെ പലർക്കും സാധിക്കാതെ പോയത് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് സാധിച്ചു. വനിതാ സംവരണ ബിൽ യാഥാർത്ഥ്യമാകാൻ കക്ഷി രാഷ്‌ട്രീയ ഭേദമന്യേ കൂടെ നിന്ന എംപിമാർക്ക് ഞാൻ നന്ദിയറിയിക്കുന്നു. ഭാരതം സുവർണകാലഘട്ടത്തിലൂടെ കടന്ന് പോകുമ്പോൾ സ്ത്രീകൾക്ക് രാഷ്‌ട്രനിർമ്മാണത്തിൽ കൂടുതൽ സംഭാവനകൾ നൽകാൻ കഴിയും. – അനുരാഗ് ഠാക്കൂർ പറഞ്ഞു.
സ്മൃതി ഇറാനി, മീനാക്ഷി ലേഖി, പിടി ഉഷ തുടങ്ങീ ഇരുസഭകളിലെയും വനിതാ എംപിമാർ ബിൽ പാസായതിൽ പ്രധാനമന്ത്രിയ്‌ക്ക് പൂച്ചെണ്ട് നൽകിയാണ് തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്. കരട് നിയമനിർമ്മാണം പാസായതിൽ വനിതാ എംപിമാർ പ്രധാനമന്ത്രിയോട് നന്ദിയും അറിയിച്ചു. 33 ശതമാനം വനിതാ സംവരണമാണ് പാർലമെന്റിലും നിയമസഭകളിലും സ്്ത്രീകൾക്കായി നീക്കി വച്ചിട്ടുളളത്.