ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കിയതിന് പിന്നാലെ ബിജെപി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി സ്ത്രീകൾ. രാജ്യത്തെ എല്ലാ സ്ത്രീകളെയും ഞാൻ അഭിനന്ദിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുതിയ ചരിത്രമാണ് സൃഷ്ടിക്കപ്പെട്ടത്. കോടിക്കണക്കിന് ആളുകൾ ആ ചരിത്രം സൃഷ്ടിക്കാൻ അവസരം നൽകിയത് ഞങ്ങളുടെ ഭാഗ്യമാണ്- ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
#WATCH | Delhi | Prime Minister Narendra Modi arrives at BJP headquarters where celebrations are underway after the passing of Women’s Reservation Bill. pic.twitter.com/QBGHgUOGIz
— ANI (@ANI) September 22, 2023
രാജ്യം മുഴുവൻ ഇന്ന് ആഘോഷ തിമിർപ്പിലാണെന്ന് വനിത ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഭാരതം സ്വതന്ത്ര്യമായതിന് ശേഷം നിരവധി സ്ത്രീകളാണ് സംവരണം ആവശ്യപ്പെട്ടത്. സ്ത്രീ സംവരണം എന്നത് അന്നുമുതൽ ഇന്നുവരെ സ്ത്രീകളുടെ സ്വപ്നമായിരുന്നു. പുതിയ പാർലമെന്റ് മന്ദിരം ചരിത്രത്തിന്റെ സാക്ഷിയാകുമെന്ന് പ്രധാന സേവകൻ ഉറപ്പ് നൽകിയിരുന്നു. ആ വാഗ്ദാനം ഇന്ന് പാലിക്കപ്പെട്ടു. 72 മണിക്കൂർ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി അത് യാഥാർത്ഥ്യമാക്കി. അദ്ദേഹത്തിന് നന്ദി അറിയിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.
ചരിത്രമുള്ള ഇടത്തോളം കാലം ഓർക്കപ്പെടുന്ന സുദിനത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഈ ദിനത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ബിജെപി ആസ്ഥാനത്ത് പറഞ്ഞത്.
വനിതകളെ അമൂല്യ സ്വത്തായാണ് കേന്ദ്ര സർക്കാർ കാണുന്നത്. അതിന് ഉദാഹരണമാണ് വാരി ശക്തി വന്ദൻ അധിനിയം. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ബിൽ യാഥാർത്ഥ്യമാക്കിയതിൽ സ്ത്രീകൾ പ്രധാനമന്ത്രിക്കും സർക്കാരിനും നന്ദിയും സ്‌നേഹവും അറിയിക്കുകയാണ്. ബിജെപി ആസ്ഥാനത്തേക്ക് പ്രധാനമന്ത്രി നടന്ന് നീങ്ങവേ വരവേൽക്കാനെത്തിയ വനിതകളിലൊരാൾ പ്രധാനമന്ത്രിയുടെ കാൽ തൊട്ട് വണങ്ങാൻ ശ്രമിച്ചു. എന്നാൽ അവരെ തടയുന്ന പ്രധാനമന്ത്രിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.