ഇന്ത്യ-കാനഡ നയതന്ത്ര വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പം നിലപാട് എടുത്ത് ബംഗ്ലാദേശ്. ഇന്ത്യയെക്കുറിച്ച് വളരെ അഭിമാനമാണെന്നും ഒരിക്കലും ഇന്ത്യ അപക്വമായി പെരുമാറില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ഡോ. എ.കെ. അബ്ദുൾ മോമൻ പറഞ്ഞു. ഖാലിസ്ഥാൻ വിഷയത്തിൽ ഇന്ത്യയ്‌ക്കെതിരെ കനേഡ ഉന്നയിച്ച ആരോപണങ്ങൾ ദുഃഖകരമാണ്. വിഷയം രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് ബംഗ്ലാദേശ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത് വളരെ സങ്കടകരമാണ്. വിശദാംശങ്ങൾ അറിയില്ല അതിനാൽ ഒരു അഭിപ്രായവും പറയുന്നില്ല. എന്നാൽ ഇന്ത്യ പക്വതയില്ലാത്ത പ്രവർത്തനങ്ങൾ നടത്തില്ല. അതിനാൽ തന്നെ തങ്ങൾ ഇന്ത്യയെക്കുറിച്ച് വളരെ അഭിമാനമാണ്. ബംഗ്ലാദേശിന് ഇന്ത്യയുമായി അടിയുറച്ച ബന്ധമുണ്ട്. മൂല്യങ്ങളിലും തത്വങ്ങളിലും അധിഷ്ഠിതമാണ് അവരുടെ പ്രവർത്തനമെന്നും മോമൻ പറഞ്ഞു.
സിഖ് ഭീകരവാദി ഹർദിപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്നായിരുന്നു കാനഡയുടെ ആരോപണം. ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പാർലമെന്റിലാണ് വിഷയം ഉന്നയിച്ചത്. അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് വിഷയത്തിൽ ഇന്ത്യ പ്രതികരിച്ചു. നിശിതമായ രീതിയിൽ ട്രൂഡോയുടെ വാക്കുകളെ ഇന്ത്യ അപലപിക്കുകയും ചെയ്തിരുന്നു. ഖലിസ്ഥാൻ ഭീകരവാദം ശക്തമാകുന്ന കാനഡയുടെ നിലപാടുകളെ ലോകരാജ്യങ്ങൾ ഒന്നടങ്കം എതിർക്കുകയും ചെയ്തു.