ലക്നൗ : രണ്ട് കുട്ടികളുടെ പിതാവായ മദ്രസ അദ്ധ്യാപകൻ മദ്രസ വിദ്യാർത്ഥിയായ 16 കാരിയ്ക്കൊപ്പം ഒളിച്ചോടി . ജാർഖണ്ഡിൽ നിന്നുള്ള ജുനൈദ് ആലമാണ് അസ്പൂർ ദേവ്സാരയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച് ഉത്തർപ്രദേശിലെ പ്രതാപ്ഗഡിൽ ഒളിച്ച് കഴിഞ്ഞത് .
വാജിദ്പൂരിലെ ഒരു മദ്രസയിൽ ഏറെക്കാലം ജുനൈദ് പഠിപ്പിച്ചിരുന്നു. ഇക്കാലത്തുള്ള പരിചയമാണ് പ്രണയമായി മാറിയത് . പ്രായപൂർത്തിയാകാത്ത മകളെ കാണാതായതായി കാട്ടി പെൺകുട്ടിയുടെ അമ്മയാണ് സെപ്റ്റംബർ 17 ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത് . കൂടാതെ ജുനൈദിന്റെ ഭാര്യ ഭാര്യ നൂറുൽ നിഷ മകനോടൊപ്പം എത്തി പോലീസിൽ പരാതി നൽകി.
അംബേദ്കർ നഗറിൽ ഒരു മുറി വാടകയ്ക്കെടുത്ത് അവിടെ തന്നെയും , മകനെയും ജുനൈദ് ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഭാര്യ ആരോപിച്ചു. തന്റെ ഭൂമി വിറ്റ് ബൊലേറോ വാങ്ങി വരാമെന്ന് പറഞ്ഞാണ് ഭർത്താവ് ഇറങ്ങിയത് . പക്ഷേ ഇത്തരമൊരു തെറ്റായ പ്രവൃത്തി ചെയ്യാൻ പോകുകയാണെന്ന് ഞങ്ങൾ അറിഞ്ഞില്ല. – നൂറുൽ നിഷ പറഞ്ഞു.
പെൺകുട്ടി ബന്ധുവിനെ ഫോണിൽ വിളിച്ചതോടെയാണ് മദ്രസ അദ്ധ്യാപകനൊപ്പമാണ് പോയതെന്ന് വ്യക്തമായത് . ജുനൈദിന്റെ മൊബൈൽ നിരീക്ഷണത്തിലാണെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.