തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗ ജനതയ്ക്ക് കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ആണ് നിലവിലുള്ളതെന്ന് ബിജെപി പട്ടികജാതി മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട്. പാലക്കാട് ഷോളയൂർ പട്ടികജാതി പട്ടികവർഗ പ്രീ മെട്രിക് ഹോസ്റ്റലിൽ ദളിത് പെൺകുട്ടികളുടെ വസ്ത്രം മറ്റുള്ളവരുടെ മുൻപിൽ അഴിപ്പിച്ച സംഭവം കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഷാജുമോൻ വട്ടേക്കാട് പറഞ്ഞു. നവോത്ഥാന കേരളത്തിന് ലജ്ജാകരവും അപമാനവുമാണ് വിദ്യാഭ്യാസ സാക്ഷരതയുള്ള കേരളത്തിൽ ദളിത് വിഭാഗങ്ങൾക്ക് നേരെ നടക്കുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇടതുപക്ഷ ഭരണത്തിൽ കേരളം ഭ്രാന്താലയം ആയി മാറിയിരിക്കുകയാണ് സംഭവത്തിൽ പട്ടികജാതി വർഗ വകുപ്പിനും പോലീസിനും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പോലീസ് ഈ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാതിരുന്നത് ഗുരുതര വീഴ്ചയാണ്. സംസ്ഥാന പട്ടികജാതി വർഗ വകുപ്പ് നാഥനില്ല വകുപ്പ് ആണ്. പട്ടികജാതിക്കാരുടെ കാര്യങ്ങൾ നോക്കാൻ മന്ത്രിയ്‌ക്ക് സമയമില്ല. പട്ടികജാതി വകുപ്പിൽ വകുപ്പ് മന്ത്രിയ്‌ക്ക് യാതൊരു റോൾ ഇല്ല. സിപിഎം നിശ്ചയിച്ച മുൻ എം പി ആണ് വകുപ്പ് ഭരിക്കുന്നത്. സംഭവം കഴിഞ്ഞു പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും സാധിക്കാതിരുന്നത് വകുപ്പ് മന്ത്രിയുടെ പരാജയമാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് നോക്കി പ്രതികരിക്കുന്ന സാംസ്‌കാരിക നായകരും വനിതാ-ദളിത്-പുരോഗമന ആക്ടിവിസ്റ്റുകളും ഈ വിഷയത്തിൽ പാലിക്കുന്നത് അവസരവാദവും ലജ്ജകരവുമാണെന്ന്’ – ഷാജുമോൻ വട്ടേക്കാട് വ്യക്തമാക്കി.
മതവും ജാതിയും നോക്കി മാത്രം നോക്കി കേസെടുക്കുന്ന സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മീഷനും. വനിതാ ബാലവകാശ കമ്മീഷനുകൾ ഇപ്പോൾ കേരളത്തിൽ ഉറക്കം നടിച്ചിരിക്കുകയാണ്. പട്ടികജാതി മോർച്ച ആരോപിച്ചു. രാജ്യത്ത് ദളിത് കൾക്ക് നേരെ ഏറ്റവും അധികം അതിക്രമങ്ങളും പീഡനങ്ങളും വർദ്ധിച്ചു വരുന്ന സംസ്ഥാനമായി കേരളം മാറി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദളിത് വേട്ട വർദ്ധിച്ചു വരികയാണെന്ന് പറയുന്ന പട്ടികജാതി വകുപ്പ് മന്ത്രി തന്റെ വകുപ്പിന് കീഴിൽ നടന്ന സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു രാജി വക്കാൻ തയ്യാറാകണം എന്ന് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.















