ബെംഗളൂരു: രാജ്യത്തിന്റെ ആദ്യ സൗര ദൗത്യമായ ആദിത്യ എൽ1 അതിന്റെ ലക്ഷ്യ സ്ഥാനത്തേക്ക് അടുക്കുന്നു. ഐഎസ്ആർഒ ലക്ഷ്യം വെയ്‌ക്കുന്ന ലഗ്രാഞ്ച് പോയിന്റിൽ മറ്റ് ചില പേടകങ്ങളുമുണ്ട്. നാസയുടെയും ഇഎസ്എ-നാസ സംയുക്ത പദ്ധതിയുടെയും പേടകങ്ങളാണ് ഇവിടെയുള്ളത്. ഇത് സംബന്ധിച്ച ബോധവത്കരണം നടത്തുകയാണ് ഐഎസ്ആർഒ. നിലവിൽ എൽ 1 പോയിന്റിലെ സാഹചര്യത്തെക്കുറിച്ച് ഐഎസ്ആർഒ വിശകലനം നടത്തി.
എൽ1-ൽ നിലവിൽ നാല് ബഹിരാകാശ പേടകങ്ങളാണ് ഉള്ളത്. നാസയുടെ വിൻഡ്, അഡ്വാൻസ്ഡ് കോമ്പോസിഷൻ എക്‌സ്‌പ്ലോറർ അഥവാ എസിഇ, ഡീപ് സ്‌പേസ് ക്ലൈമറ്റ് ഒബ്‌സർവേറ്ററി പേടകങ്ങളുണ്ട്. നാലാമത്തേത് നാസയുടെയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെയും സംയുക്ത ദൗത്യമായ സോളാർ ആൻഡ് ഹീലിയോസ്‌ഫെറിക് ഒബ്‌സർവേറ്ററി എന്നിവയും. എൽ1 പോയിന്റ് അഥവാ ലഗ്രാഞ്ച് പേയിന്റുകൾ ലിബ്രേഷൻ പോയിന്റുകൾ എന്നും അറിയപ്പെടുന്നു. ഭൂമിക്കും സൂര്യനും വലിയ തോതിൽ ഗുരുത്വാകർഷണ ബലമുണ്ട്. ഇതിനാൽ തന്നെ പേടകം പോലുള്ള ചെറു വാഹിനികൾക്ക് സഞ്ചരിക്കാൻ സാധിക്കുന്ന വിധത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.
ഭ്രമണപഥത്തിൽ മാറ്റം വരുന്നതിനാൽ തന്നെ ലഗ്രാഞ്ച് പോയിന്റുകൾ ബഹിരാകാശ പേടകങ്ങളുടെ മികച്ച ഇടമാണ്. പേടകത്തെ ഭ്രമണപഥത്തിൽ നിലനിർത്തുന്നതിന് ആവശ്യമായ ഇന്ധനം ഉൾപ്പെടെയുള്ള സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സൂര്യനും ഭൂമിക്കും ഇടയിലാണ് എൽ1 പോയിന്റ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നിരീക്ഷിക്കുന്നതിനും ഭൂമിയിലേക്കുള്ള ആശയവിനിമയത്തിനും തടസമില്ലാതെ സാധിക്കുന്നു. ഇവിടെ നിലയുറപ്പിച്ചിട്ടുള്ള പ്രവർത്തന ക്ഷമമായ ബഹിരാകാശ പേടകങ്ങളുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും ഐഎസ്ആർഒ വിലയിരുത്തി വരികയാണ്. ഇത് സംബന്ധിച്ച് മുന്നറിയിപ്പുകളും നൽകുന്നുണ്ട്.