ന്യൂഡൽഹി : ഖലിസ്ഥാൻ ഭീകരർ തുടർച്ചയായി ഭീഷണികൾ മുഴക്കുന്ന സാഹചര്യത്തിൽ വിവിധ അന്വേഷണ ഏജൻസികളുടെ സംയുക്ത യോഗം വിളിച്ച് ചേർത്തിരിക്കുകയാണ് കേന്ദ്രസർക്കാർ . ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഇന്റലിജൻസ് ബ്യൂറോ (ഐബി), റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (ആർ ആൻഡ് എഡബ്ല്യു), ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) എന്നിവയുൾപ്പെടെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും കേന്ദ്ര ഏജൻസികളുമാണ് യോഗത്തിൽ പങ്കെടുക്കുക .
യോഗം ഒക്ടോബർ 5, 6 തീയതികളിൽ ദേശീയ തലസ്ഥാനത്ത് നടക്കും.ഖാലിസ്ഥാൻ തീവ്രവാദികളെ നേരിടാനുള്ള പദ്ധതിയുമായി എൻഐഎ, ഐബി, സംസ്ഥാന എടിഎസ് ടീമുകൾ കൈകോർക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഖലിസ്ഥാനി ഭീകരർക്കെതിരെ ഇന്ത്യൻ ഏജൻസികൾ കൂടുതൽ സജ്ജമാകുമെന്നും റിപ്പോർട്ടുണ്ട്.
ഖലിസ്ഥാനി ഭീകരനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന “ആരോപണങ്ങൾ” തന്റെ സർക്കാർ അന്വേഷിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവകാശപ്പെട്ട് ഏകദേശം ഒരാഴ്ചയ്‌ക്ക് ശേഷമാണ് സംയുക്ത യോഗം സംബന്ധിച്ച റിപ്പോർട്ടുകൾ വരുന്നത് . യോഗത്തിൽ എൻഐഎ, ഐബി, റോ മേധാവികളും രാജ്യത്തുടനീളമുള്ള എടിഎസ് മേധാവികളും പങ്കെടുക്കും
തീവ്രവാദ പ്രവർത്തകരെ നേരിടാനുള്ള നീക്കം പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഡൽഹി എൻസിആർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും നടക്കുക .