അങ്കാറ:തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ ഭീകരാക്രമണം. പാർലമെന്റ് കെട്ടിടത്തിന് സമീപമാണ് ഭീകരാക്രമണമുണ്ടായത്. തലസ്ഥാനമായ അങ്കാറയിൽ നടന്ന ആക്രമണത്തിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായാണ് വിവരം. പാർലമെന്റ് സമ്മേളനം നടക്കാനിരിക്കെയാണ് സ്‌ഫോടനം നടന്നത്. ചാവേറാക്രമണമെന്ന വിലയിരുത്തലിലാണ് പോലീസും സുരക്ഷാ സേനയും.
#BREAKING: Two terrorists carry out attack in front of General Directorate of Security in Turkish capital of Ankara, one neutralised, other blows himself – Interior Minister Ali Yerlikaya pic.twitter.com/Jx45Y0ZJ0z
— TRT World (@trtworld) October 1, 2023
വാർത്ത ഏജൻസിയായ അൽജസീറയുടെ റിപ്പോർട്ട് പ്രകാരം തുർക്കി അധികൃതർ ഐഎസ്ഐഎസ്ക്കെ ഭീകരരെ തുരത്തുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. രാവിലെ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിന് മുന്നിൽ കാറിലാണ് അക്രമികൾ എത്തിയത്. രാവിലെ പ്രദേശത്ത് വെടിയൊച്ച കേട്ടിരുന്നു. പിന്നീട് വൻ സ്‌ഫോടനം നടത്തുകയായിരുന്നു. ഭീകരാക്രമണമെന്നാണ് ടർക്കിഷ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. സംഭവത്തിൽ ഒരു ഭീകരനെ സേന വധിച്ചു. മറ്റൊരു ഭീകരൻ ചാവേർ പൊട്ടിത്തെറിച്ച് മരിച്ചതായാണ് വിവരം.
സ്‌ഫോടനത്തിൽ ആഭ്യന്തര മന്ത്രാലയ കെട്ടിടത്തിന്റെ പ്രവേശന കവാടത്തിനു മുന്നിലെ കാവൽ ഗോപുരത്തിന് നേരിയ കേടുപാടുകൾ സംഭവിച്ചു. പോലീസ് പ്രദേശം വളഞ്ഞു തിരച്ചിൽ തുടരുന്നു, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് തുർക്കി ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി തുർക്കിയിൽ ഭീകരർ വിലസുകയാണ്. 2010-കളുടെ പകുതി മുതൽ അവസാനം വരെ തുർക്കിയിൽ ഭീകരാക്രമണങ്ങൾ സാധാരണമായിരുന്നു. 2015-ൽ തലസ്ഥാനത്തെ പ്രധാന റെയിൽവേ സ്റ്റേഷന് സമീപം സമാധാന റാലിയെ ലക്ഷ്യമിട്ട് നടന്ന ഇരട്ട സ്‌ഫോടനങ്ങളിൽ നൂറോളം പേരുടെ ജീവൻ അപഹരിച്ചിരുന്നു. 2016-ൽ കുർദിഷ് അക്രമികളുടെ നേതൃത്വത്തിൽ രണ്ട് വലിയ ആക്രമണങ്ങൾക്കും തലസ്ഥാനമായ അങ്കാറ സാക്ഷ്യയായി.