ലണ്ടൻ: ഇസ്രായേലിനെ ഞെട്ടിച്ച ഹമാസ് ഭീകരാക്രമണത്തിൽ അപലപിച്ച് യുകെ പ്രധാനമന്ത്രി ഋഷി സുനക്. പ്രതിരോധിക്കാനുള്ള സമ്പൂർണാവകാശം ഇസ്രയേലിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹമാസിന്റെ ആക്രമണത്തിൽ ഞെട്ടിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഋഷി സുനകിന്റെ പ്രതികരണം.
യുകെ വിദേശകാര്യ സെക്രട്ടറി ജെയിംസ് ക്ലെവർലി, ലേബർ നേതാവ് സർ കെയർ സ്റ്റാർമാർ എന്നിവരും ഭീകരാക്രമണത്തിൽ അപലപിച്ചു. സമാധാനം തകർക്കാൻ ശ്രമിക്കുന്നവരെ എന്ത് വില കൊടുത്തും തുരത്തണമെന്ന് നേതാക്കൾ വ്യക്തമാക്കി. യുദ്ധസാഹചര്യത്തിൽ ഇസ്രയേൽ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് യുകെ അധികൃതർ അറിയിച്ചു.
പ്രധാനമന്ത്രി കരുതൽ സേനാംഗങ്ങളെ തിരികെ വിളിച്ച സാഹചര്യത്തിൽ ഇതുവരെ കണ്ടില്ലാത്ത വിധത്തിലുള്ള പ്രത്യാക്രമണത്തിനാകും ഗാസ സാക്ഷ്യം വഹിക്കുക. ഇസ്രായേൽ കണ്ടില്ലാത്ത അത്ര വലിയ ആക്രമണത്തിനാണ് ശനിയാഴ്ച സാക്ഷ്യം വഹിച്ചത്. എന്നാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞിരുന്നു.