ലക്നൗ: പാകിസ്താനിലെ സിന്ധ് പ്രവിശ്യയെ ഭാരതം തിരിച്ച് പിടിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ 500 വർഷത്തിന് ശേഷം ക്ഷേത്രം പുനർ നിർമ്മിക്കാമെങ്കിൽ സിന്ധ് പ്രവിശ്യയും ഭാരതത്തിന്റെ ഭാഗമാകുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ സിന്ധി സമ്മേളനത്തിലാണ് യോഗിയുടെ നിർണായക പ്രഖ്യാപനം.
വിഭജനത്തിന് ശേഷം ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് സിന്ധ് സമുദായമാണ്. സിന്ധ് സമുദായം അതിന്റെ ചരിത്രത്തെക്കുറിച്ച് ഇന്നത്തെ തലമുറയോട് പറയേണ്ടതുണ്ട്. ഒരു വ്യക്തിയുടെ പിടിവാശിയാണ് വിഭജനത്തിലേക്ക് നയിച്ചതെന്നും യോഗി പറഞ്ഞു. രാജ്യം വിഭജിച്ചപ്പോൾ നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. മാതൃരാജ്യം വിട്ട് പോകേണ്ടി വന്നതിനാൽ വലിയൊരു ജനവിഭാഗത്തിന് ദുരിതവും അനുഭവിക്കേണ്ടി വന്നു. വിഭജനത്തിന് ഭീകരതയുടെ രൂപമാണെന്നും സിന്ധ് കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.
വിഭജനം പോലുള്ള ദുരന്തം ഇനിയും ആവർത്തിക്കാതിരിക്കാൻ ‘രാജ്യം ആദ്യം’ എന്ന പ്രതിജ്ഞയെടുക്കാൻ മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. സിന്ധ് സമൂഹം ഇന്ത്യയുടെ സനാതന ധർമ്മത്തിന്റെ അവിഭാജ്യ ഘടകമാണ്. നിരന്തരമായ പരിശ്രമങ്ങളിലൂടെ സിന്ധ് പ്രവിശ്യയെ ഭാരതം തിരിച്ച് പിടിക്കുമെന്നും യോഗി കൂട്ടിച്ചേർത്തു.