ഇന്ത്യയെ പാശ്ചാത്യരാജ്യങ്ങളുമായി അകറ്റുക ലക്ഷ്യം; നിജ്ജാർ വധത്തിന് പിന്നിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് പങ്ക്; റിപ്പോർട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇന്ത്യയെ പാശ്ചാത്യരാജ്യങ്ങളുമായി അകറ്റുക ലക്ഷ്യം; നിജ്ജാർ വധത്തിന് പിന്നിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് പങ്ക്; റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 12:42 pm IST
Facebook
Twitter
WhatsAppTelegram

ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ കൊല്ലപ്പെട്ടതിന് പിന്നിൽ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് (സിസിപി) പങ്കുള്ളതായി റിപ്പോർട്ട്. സ്വതന്ത്ര ബ്ലോഗറായ ജെന്നിഫർ സെങ് ആണ് സിസിപിയുടെ ഏജന്റുമാരുടെ പങ്ക് ആരോപിച്ച് രംഗത്തെത്തിയത്. ഇന്ത്യയും പാശ്ചാത്യരാജ്യങ്ങളുമായി ഭിന്നിപ്പുണ്ടാക്കുകയായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്നും ബ്ലോഗർ പറയുന്നു. തായ്‌വാനുമായി ബന്ധപ്പെട്ട് ഷി ജിൻപിങ്ങിന്റെ സൈനിക തന്ത്രത്തിന് അനുസൃതമായി ലോകത്തെ തകർക്കാനുള്ള സിസിപിയുടെ പദ്ധതിയുടെ ഭാഗമാണിതെന്നും അവർ കൂട്ടിച്ചേർത്തു. മനുഷ്യാവകാശ പ്രവർത്തകയും പത്രപ്രവർത്തകയുമാണ് ജെന്നിഫർ സെങ്. ചൈനയിൽ ജനിച്ച ഇവർ നിലവിൽ അമേരിക്കയിലാണ് താമസം.

ചൈനീസ് എഴുത്തുകാരിയും യൂട്യൂബറുമായ ലാവോ ഡെങിന്റെ ആരോപണങ്ങളെ അടിസ്ഥാനമാക്കിയാണ് താൻ് ബ്ലോഗ് ചെയ്തതെന്ന് ജെന്നിഫർ പറഞ്ഞു. ഷി ജിൻപിങ്ങിന്റെ സൈനിക തന്ത്രത്തിന് അനുസൃതമായി ലോകത്തെ തകർക്കാനുള്ള ഇഗ്നിഷൻ പ്ലാൻ പ്രകാരം ജൂണിൽ സിസിപി സുരക്ഷാ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥനെ യുഎസിലെ സിയാറ്റിലേക്ക് അയച്ചതായി ചൈനീസ് എഴുത്തുകാരി ആരോപിക്കുന്നു. അവിടെ രഹസ്യ യോഗം നടന്നതിന് പിന്നാലെയാണ് നിജ്ജാർ കൊല്ലപ്പെട്ടത്. പാശ്ചത്യ രാജ്യങ്ങളുമായി ഇന്ത്യ പുലർത്തുന്ന ബന്ധത്തെയും ഐക്യത്തെയും തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് സെങ് എക്‌സിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. രഹസ്യയോഗത്തിന് പിന്നാലെ സിസിപി ഏജന്റുമാർ കൊലപാതക പദ്ധതി നടപ്പാക്കിയതായി ലാവോ പറയുന്നു. നിലവിൽ കാനഡയിലാണ് ലാവോ ഡെങ്.

ജൂൺ 18-ന് സൈലൻസർ ഘടിപ്പിച്ച തോക്കുകളുമായി ഏജന്റുമാരെത്തി. നിജ്ജാറിന്റെ ഓരോ നീക്കവും സസൂക്ഷ്മം നിരീക്ഷിച്ചതിന് പിന്നാലെയായിരുന്നു ഏജന്റുമാർ നിജ്ജാറിനെ  വകവരുത്തിയതെന്നാണ് വിവരം. തെളിവ് നശിപ്പിക്കാനായി നിജ്ജാറിന്റെ കാറിലെ ഡാഷ് ക്യാമറ നശിപ്പിച്ചു. കൃത്യസമയത്ത് ധരിച്ചിരുന്ന വസ്ത്രവും ഉപയോഗിച്ച ആയുധങ്ങളും കത്തിച്ചു. തൊട്ടടുത്ത ദിവസം അവർ വിമാനമാർഗം കാനഡ വിട്ടതായി ലാവോ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ഇന്ത്യക്കാരുടെ ഇംഗ്ലീഷ് ഉച്ചാരണ ഭേദം വരെ കൊലയാളികൾ പഠിച്ചു. സിസിപിയുടെ രണ്ട് രഹസ്യ യോഗങ്ങൾക്ക് ശേഷമാണ് ഇഗ്നിഷൻ പ്ലാൻ ആവിഷ്‌കരിച്ചതെന്നും ബ്ലോഗർ ആരോപിക്കുന്നു. ജെന്നിഫറിന്റെ ആരോപണങ്ങളിൽ ചൈനീസ് ഭരണകൂടം തികഞ്ഞ മൗനം പാലിക്കുകയാണ്. ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഇത് സംബന്ധിച്ച് പ്രതികരണങ്ങൾ ഒന്നും തന്നെ ഇല്ല എന്നതും ശ്രദ്ധേയമാണ്.

ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലുള്ള സറെയിലെ ഗുരുദ്വാരയുടെ സമീപത്ത് വെച്ചാണ് ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടത്. അജ്ഞാതർ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. കേന്ദ്ര സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഭീകരനായിരുന്നു ഇയാൾ. പഞ്ചാബിലെ ജലന്ധറിൽ ഹൈന്ദവ പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിനെ തുടർന്ന് എൻഐഎ ഇയാളുടെ തലയ്‌ക്ക് 10 ലക്ഷം രൂപ വിലയിട്ടിരുന്നു.

Tags: ChinacanadaHardeep singh nijjarIndependent blogger
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies