വാഷിംഗ്ടൺ: 2024-ൽ ഇന്ത്യയുടെ സാമ്പത്തിക വളർച്ചാനിരക്ക് 6.3% പ്രവചിച്ച് ഐഎംഎഫ്. ഒക്ടോബർ 2023-ൽ പുറത്തിറക്കിയ വേൾഡ് ഇക്കോണമിക് ഔട്ട് ലുക്കിൽ ആണ് പ്രവചനം രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ 6.1% എന്നായിരുന്നു ഐഎംഎഫ് പ്രവചിച്ചിരുന്നത്. എന്നാൽ ഇതിൽ മാറ്റംവരുത്തി പുതിയ പ്രവചനം ഇറക്കുകയായിരുന്നു. ഇന്ത്യയുടെ റീട്ടൈൽ പണപ്പെരുപ്പം 2024 സാമ്പത്തിക വർഷത്തിൽ 5.5 ആയിരിക്കും എന്നും 2025-ൽ അത് 4.6 % ആയി കുറയും എന്നും ഗ്ലോബൽ ലെൻഡർ എക്‌സപെക്ട് പ്രവചിച്ചു.
ആഭ്യന്തര ഉപഭോഗം ശക്തമായി മാറുന്നതിനാൽ 2023- 24 സാമ്പത്തിക വർഷത്തിലും 24-25 സാമ്പത്തിക വർഷത്തിലും വളരെ ശക്തമായി മുന്നോട്ട് പോകുമെന്ന് ഐഎംഎഫ് പറഞ്ഞു. 0.2 %-ത്തിന്റ പ്രകടമായ വർദ്ധനവ് കാണിക്കുന്നതായി ഐഎംഎഫ് ആവർത്തിച്ചു. റിസർവ് ബാങ്ക് കൺസ്യൂമർ പ്രൈസ് ഇൻഡക്‌സ് അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 5.4%, രാജ്യത്തിന്റ ജിഡിപി 6.5% ഉം ആയിരിക്കുമെന്നാണ് പ്രവചനം. ഇന്ത്യയുടെ കേന്ദ്ര ബാങ്ക് മിഡ് ടേമിനെ കുറിച്ച് നടത്തിയ പ്രവചനങ്ങൾ സ്ഥിരതയാർന്നതാണെന്ന് ഐഎംഎഫ് പറഞ്ഞു. 2024- 25 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റ കറന്റ് അക്കൗണ്ടിലെ കമ്മി 1.8% ആയിരിക്കുമെന്നും ഐഎംഎഫ് രേഖപ്പെടുത്തി. ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കും ജിഡിപി 6.5% ആയിരിക്കുമെന്നാണ് പ്രവചിക്കുന്നത്.
ചൈനയുടെയും യൂറോപ്യൻ യൂണിയന്റെയും വളർച്ചാ നിരക്ക് താഴേക്ക് ആയിരിക്കുമെന്ന് പ്രഖ്യാപിക്കുമ്പോൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഏറെ
പ്രതീക്ഷയോടെയാണ് ഐഎംഎഫ് കാണുന്നത്. കൊറോണയ്‌ക്കും റഷ്യ-യുക്രെയ്ൻ യുദ്ധത്തിനും ഊർജ പ്രതിസന്ധിയ്‌ക്കും ശേഷം ആഗോള സാമ്പത്തിക വ്യവസ്ഥയും കരകയറാൻ തുടങ്ങിയെങ്കിലും ലോകമാസകലം ഇതിന്റെ ഫലം വ്യത്യസ്ഥ രീതിയിലാണ് പ്രതിഫലിക്കുന്നത്. ഇസ്രായേൽ- പാലസ്തീൻ വിഷയം വീണ്ടും സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുമോ എന്നും ലോകം ആശങ്കപ്പെടുന്നു.