ഫിൻലൻഡ്: ആർട്ടിക് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പിവി സിന്ധുവിന് ജയം. മുൻ ലോക ചാമ്പ്യൻ നൊസോമി ഒകുഹാരയെ നേരിട്ടുളള സെറ്റുകൾക്ക് തോൽപ്പിച്ചാണ് താരത്തിന്റെ ജയം. ഇരുവരും 19 തവണയാണ് കോർട്ടിൽ നേർക്കുനേർ വന്നത്. അതിൽ 10 തവണയും സിന്ധുവിനായിരുന്നു ജയം. സ്‌കോർ 21-13, 21-6,
ആദ്യ ഗെയിമിന്റെ തുടക്കത്തിൽ 0-4ന് പിന്നിലായിരുന്ന സിന്ധു പിന്നീട് മത്സരത്തിലേക്ക് തിരികെ കയറുകയായിരുന്നു. നൊസോമി വെല്ലുവിളി ഉയർത്തിയതോടെ സിന്ധു മികച്ച പ്രകടനം പുറത്തെടുത്തു. സിന്ധുവിന്റെ ആക്രമണാത്മക സമീപനമാണ് നൊസോമിക്കെതിരെ ആധിപത്യം സ്ഥാപിക്കാൻ സഹായിച്ചത്. ബാഡ്മിന്റൺ റാങ്കിംഗിൽ 13-ാം സ്ഥാനത്താണ് സിന്ധു.
ഏഷ്യൻ ഗെയിംസിൽ പിവി സിന്ധു ക്വാർട്ടറിൽ തോറ്റ് പുറത്തായിരുന്നു. ചൈനയുടെ ഹീ ബിൻജാവോയോട് നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു താരം തോറ്റത്. സ്‌കോർ 16-21, 12-12. ഒളിംപിക് മെഡൽ ജേതാവായ സിന്ധു രണ്ട് തവണ ഏഷ്യൻ ഗെയിംസിലും മെഡൽ നേടിയിട്ടുണ്ട്. ഇത്തവണ വലിയ പ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നതെങ്കിലും ക്വാർട്ടറിൽ സിന്ധു നിരാശപ്പെടുത്തുകയായിരുന്നു. മികച്ച പോരാട്ടം കാഴ്ചവെക്കാതെയാണ് സിന്ധു തോറ്റത്.