ന്യൂഡൽഹി: ഇസ്രായേലിൽ നിന്ന് ഇന്ത്യക്കാരുമായി രണ്ടാമത്തെ വിമാനം ഇന്ത്യയിലെത്തി. ‘ഓപ്പറേഷൻ അജയ്’ ദൗത്യം വഴി യുദ്ധത്തിനിടെ ഇസ്രായേലിൽ കുടുങ്ങി കിടന്ന ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കുന്നതിനുള്ള രണ്ടാമത്തെ ചാർട്ടർ വിമാനം ടെൽ അവീവിൽ നിന്ന് ഇന്ന് രാവിലെയാണ് ന്യൂഡൽഹിയിൽ എത്തിയത്. രണ്ട് കുട്ടികൾ ഉൾപ്പെടെ 235 ഇന്ത്യൻ പൗരന്മാരാണ് രണ്ടാമത്തെ വിമാനത്തിൽ എത്തിയത്. യാത്രക്കാർ വിമാനത്തിലിരിക്കുന്ന ചിത്രങ്ങൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്സിൽ പങ്കുവെച്ചു,
‘ഓപ്പറേഷൻ അജയ് രണ്ടാമത്തെ വിമാനം 235 ഇന്ത്യൻ പൗരന്മാരെ വഹിച്ചുകൊണ്ട് ടെൽ അവീവിൽ നിന്ന് പറന്നുയർന്നു.’ അദ്ദേഹം എക്‌സിൽ ചിത്രത്തോടൊപ്പം കുറിച്ചു.
ഇസ്രായേലിലെ ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് 212 ഇന്ത്യക്കാരുമായി വ്യാഴാഴ്ച വൈകിട്ട് പറന്നുയർന്ന ആദ്യ വിമാനം വെള്ളിയാഴ്ച രാവിലെ ഡൽഹിയിലെത്തിയിരുന്നു. ‘ആദ്യം വരുന്നവർ ആദ്യം’ എന്ന അടിസ്ഥാനത്തിലാണ് യാത്രക്കാരെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ട്.
ഒക്ടോബർ 11 നാണ് ഇസ്രായേലിൽ കുടുങ്ങി കിടക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ‘ഓപ്പറേഷൻ അജയ്’ ആരംഭിച്ചത്. ഇസ്രായേൽ ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ എയർ ഇന്ത്യയും എയർ ഇന്ത്യയും മറ്റ് എയർലൈനുകളും ഇസ്രായേലിലേക്കും പുറത്തേക്കുമുള്ള എല്ലാ സർവ്വീസുകളും നിർത്തിവച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രത്യേക ചാർട്ടേഡ് വിമാനങ്ങളിലാണ് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നത്. ആവശ്യമെങ്കിൽ ഇന്ത്യൻ നാവികസേനയുടെ കപ്പലുകളും ഈ ദൗത്യത്തിനായി വിന്യസിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Flight #2 carrying 235 Indian nationals takes off from Tel Aviv. pic.twitter.com/avrMHAJrT4
— Dr. S. Jaishankar (@DrSJaishankar) October 13, 2023
“>