ന്യൂഡൽഹി: ഇന്ത്യ – ശ്രീലങ്ക ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ നാഴികക്കല്ലായി ഫെറി സർവ്വീസ് മാറുമെന്ന് പ്രധാമന്ത്രി നരേന്ദ്രമോദി. തമിഴ്‌നാട്ടിലെ നാഗപട്ടണത്തിനും ശ്രീലങ്കയിലെ കാങ്കസന്തുരയ്‌ക്കുമിടയിൽ ആരംഭിക്കുന്ന ഫെറി സർവീസ് കേന്ദ്ര കാബിനറ്റ് സർവ്വീസ് തുറമുഖ, ഷിപ്പിംഗ, ജലപാത ആയുഷ് മന്ത്രി സർബാനന്ദ സോനോവാൾ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നയതന്ത്ര-സാമ്പത്തിക ബന്ധത്തിന്റെ ഒരു പുതിയ അധ്യായം ഇവിടെ ആരംഭിക്കുകയാണെന്നും. ഇരു രാജ്യങ്ങളും തമ്മിൽ സംസ്‌കാരത്തിന്റെയും വാണിജ്യത്തിന്റെയും നാഗരികതയുടെയും ആഴത്തിലുള്ള ചരിത്രപരമായ ബന്ധമാണ് പങ്കിടുന്നതെന്നും ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി പറഞ്ഞു.
ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, മുംബൈ, ഇന്ത്യൻ ഹൈക്കമ്മീഷൻ, തുറമുഖം, ഷിപ്പിംഗ്, ഏവിയേഷൻ മന്ത്രാലയങ്ങൾ എന്നിവയുമായി ചേർന്ന് ദക്ഷിണേന്ത്യയെയും ശ്രീലങ്കയുടെ വടക്കെ ഭാഗത്തെയും ബന്ധിപ്പിക്കുന്ന ഒരു പുതിയ പാസഞ്ചർ സർവീസ് ആണ് ഫെറി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇരു രാജ്യങ്ങളിലെ ജനങ്ങളെയും തമ്മിൽ കൂടുതലായി അടുപ്പിക്കുന്നു. വ്യപാരം, ടൂറിസം എന്നിവ വളരാനും ഇത് സഹായിക്കും. കൂടാതെ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതിനും കാരണമാവും. അദ്ദേഹം കൂട്ടിച്ചേർത്തു. നാഗപട്ടണത്തിൽ നിന്നും ആരംഭിക്കുന്ന ഫെറി സർവ്വീസ് വഴി 30 മിനിറ്റുകൾ കൊണ്ട് ശ്രീലങ്കയിലെ കാങ്കസന്തുറൈ തുറമുഖത്ത് എത്താൻ ആവും. സർവ്വീസ് സുഗമമാക്കുന്നതിന്, കേന്ദ്രസർക്കാർ നാഗപട്ടണം തുറമുഖം 3 കോടി രൂപ ചെലവിൽ ആഴം കൂട്ടിയിരുന്നു.