ടെൽ അവീവ്: ഓപ്പറേഷൻ അജയ്യുടെ ഭാഗമായുള്ള അഞ്ചാമത് വിമാനം ഇസ്രായേലിൽ നിന്ന് പുറപ്പെട്ടു. 286 യാത്രക്കാരുമായി പുറപ്പെട്ട വിമാനത്തിൽ 18 നേപ്പാൾ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ വ്യക്തമാക്കി.
നേപ്പാൾ സ്വദേശികളിൽ 18 പേർ വളരെ ദുഷ്‌കരമായ സാഹചര്യത്തിലാണ് കഴിയുന്നതെന്ന് ഇസ്രായേലിലെ നേപ്പാൾ അംബാസഡർ കാന്ത റിസാൽ പറഞ്ഞു. ഈ സാഹചര്യത്തിലാണ് അവർ തിരികെ എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആവശ്യമെങ്കിൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നാല് വിമാനങ്ങളിലായി കുട്ടികളടക്കം 906 പേരെയണ് കേന്ദ്രസർക്കാർ സുരക്ഷിതമായി രാജ്യത്തെത്തിച്ചത്.