ന്യൂഡൽഹി: ബ്രഹ്മോസ് മിസൈലിന്റെ പരിധി വർദ്ധിപ്പിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച് ഇന്ത്യൻ വ്യോമസേന. ബ്രഹ്മോസിന്റെ എക്‌സറ്റെൻഡ് റേഞ്ച് (ഇആർ) പതിപ്പാണ് സേന വിക്ഷേപിച്ചത്. സുക്കോഹി-30MKI ജെറ്റ് 1500 കിലോമീറ്ററിലധികം സഞ്ചരിച്ച് ലക്ഷ്യസ്ഥാനത്ത് എത്തിയതായി സേന അറിയിച്ചു. മുൻപ് ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ദൂരം കീഴടക്കാൻ മിസൈലിന് കഴിഞ്ഞു.
മിസൈലിന്റെ ഇആർ റേഞ്ച് വേരിയന്റിന് സൂപ്പർ സോണിക് വേഗതയിൽ ആക്രമണം നടത്താൻ കഴിയും. 400 മുതൽ 500 വരെ കിലോമീറ്റർ പരിധിയിൽ കരയിലും കടലിലും ആക്രമിക്കാൻ വിപുലീകൃത-റേഞ്ചിന് സാധിക്കും. ഐഎഎഫിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് മുതൽക്കൂട്ടാണ് Su-30MKI ജെറ്റുകൾ.
2020-ൽ ചൈനീസ് അതിർത്തിയിലുണ്ടായ സംഘർഷങ്ങളിൽ കിഴക്കൻ ലഡാക്കിൽ Su-30 MKI യുദ്ധവിമാനങ്ങളും വിന്യസിച്ചിരുന്നു. ഇന്ത്യയുടെയും റഷ്യയുടെയും സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്റോസ്പേസ് ആണ് ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്.