ഗാന്ധിനഗർ: ഹിന്ദു യുവാവ് എന്ന വ്യാജേന സോഷ്യൽ മീഡിയ വഴി ബന്ധം സ്ഥാപിച്ച് , പിന്നീട് മോഡലിംഗിൽ ജോലി വാഗ്ദാനം ചെയ്ത് ഹിന്ദു പെൺകുട്ടികളെ കബളിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. സൂറത്ത് സ്വദേശിയായ മുഹമ്മദ് റെഹാനാണ് പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ മുഹമ്മദിനെ സൂറത്ത് പോലീസാണ് അറസ്റ്റ് ചെയ്തത്. ഹിന്ദു പെൺകുട്ടികളുമായി സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ബന്ധം സ്ഥാപിക്കുകയും അവരുടെ നഗ്‌നചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്.
മോഡലാകാൻ ആഗ്രഹിക്കുന്ന ഹിന്ദു പെൺകുട്ടികളെയാണ് ഇയാൾ കുടുക്കിയിരുന്നത്. മോഡലിംഗിലെ അവസരങ്ങൾ വാഗ്ദാനം ചെയ്ത് അവരുടെ നഗ്‌നവീഡിയോകളും ഫോട്ടോകളും പ്രതി ആവശ്യപ്പെടുന്നു. ഇതിന് പകരമായി 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെയാണ് പ്രതി വാഗ്ദാനം ചെയ്തിരുന്നത്.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഹിന്ദു പെൺകുട്ടികളെയാണ് പ്രതി ലക്ഷ്യം വെച്ചിരുന്നത്. ഹിന്ദു യുവാവ് എന്ന വ്യാജേന സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരവധി വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചാണ് മുഹമ്മദ് ഹിന്ദു പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ജോലിയും , ലക്ഷങ്ങളും വാഗ്ദാനം ചെയ്തിരുന്നതിനാൽ സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം പല പെൺകുട്ടകളും മുഹമ്മദിന്റെ വാഗ്ദാനങ്ങളിൽ വീണിരുന്നു.
പ്രതിയുമായി ബന്ധമുണ്ടായിരുന്ന ഒരു പെൺകുട്ടിയ്‌ക്ക് മുഹമ്മദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ തന്ത്രപരമായി പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. തുടർന്ന് മുഹമ്മദിനെ ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തു. ഹിന്ദു പേരിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ എട്ടോളം വ്യാജ അക്കൗണ്ടുകൾ ഉണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തി. പെൺകുട്ടികളുടെ ചിത്രങ്ങൾ വിദേശ വെബ്‌സൈറ്റുകളിലേക്ക് അയച്ചിരുന്നതായും ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.















