ലൂവിസ്റ്റൺ: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ബുധനാഴ്ച രാത്രി അമേരിക്കയിലെ ലൂവിസ്റ്റണിൽ രണ്ടിടങ്ങളിലായി നടന്ന ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഏകദേശം അറുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വാൾമാർട്ട് സെന്ററിലും ഒരു ലോക്കൽ ബാറിലുമാണ് വെടിവെപ്പുണ്ടായത്. അക്രമിയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. സെമി ഓട്ടോമാറ്റിക്ക് റൈഫിളുപയോഗിച്ചാണ് വെടിയുതിർത്തത്. അക്രമിയെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിതമായ സ്ഥലങ്ങളിൽ അഭയം തേടണമെന്നും വീടിന് പുറത്തിറങ്ങരുതെന്നും മെയിൻ സ്റ്റേറ്റ് പോലീസ് അറിയിച്ചു. സംശയാസ്പദമായ വിധത്തിൽ ഏതെങ്കിലും വ്യക്തിയെ കണ്ടാൽ ഉടൻ 911ൽ ബന്ധപ്പെടണമെന്നാണ് പോലീസിന്റെ നിർദ്ദേശം. റോബർട്ട് കാർഡ് എന്ന യുവാവാണ് അക്രമിയെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തതായും ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
I am aware of and have been briefed on the active shooter situation in Lewiston. I urge all people in the area to follow the direction of State and local enforcement. I will to continue to monitor the situation and remain in close contact with public safety officials. https://t.co/rYV26URqUl
— Governor Janet Mills (@GovJanetMills) October 26, 2023
BREAKING: Mass Shooting in US- Atleast 22 dead & 50 injured in Lewiston, ME shootings at 3 locations – Walmart distribution center, a bar, plus third location.
FBI called in, President Biden informed.
Possible Suspect in custody. pic.twitter.com/ol7HwF7NAr
— Megh Updates 🚨™ (@MeghUpdates) October 26, 2023