ബെംഗളൂരു: ഭാരത മണ്ണിനെ കാക്കുന്ന വീരജവാൻമാരുടെ ആയുരാരോഗ്യത്തിനായി പ്രത്യേക പ്രാർത്ഥന സംഗമവുമായി ഗ്രാമീണർ. നരസമംഗലയിലെ രാമേശ്വര ക്ഷേത്രത്തിലാണ് സൈനികരുടെ ദീർഘായുസ്സിനായി നൂറുകണക്കിനാളുകൾ പങ്കെടുത്ത് മൃത്യുഞ്ജയ മന്ത്ര ജപവും പൂജകളും നടന്നത്.
വൺ ഇന്ത്യ സ്ട്രോങ് ഇന്ത്യ, അഭ്യുദയ, വിവേകാനന്ദ കേന്ദ്ര, സേവാഭാരതി, ആരോഗ്യ ഭാരതി, സംസ്‌കൃത ഭാരതി, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ചാമരാജനഗർ ജില്ലാ ഭരണകൂടം തുടങ്ങി നിരവധി സംഘടനകളുടെ പങ്കാളിത്തതോടെയാണ് ക്ഷേത്രത്തിൽ ചടങ്ങുകൾ നടന്നത്.
പിറന്ന നാടിനെ സംരക്ഷിക്കുന്ന ധീര സൈനികർക്കായി പ്രാർത്ഥിക്കേണ്ടത് നമ്മുടെ കടമയാണ്. മുമ്പ് ശ്രീനഗർ കശ്മീരിലെ ശങ്കരാചാര്യ ഹിൽസിൽ ഇത്തരം പ്രാർത്ഥനകൾ നടത്തിയിരുന്നു. രാമേശ്വര ക്ഷേത്രത്തിൽ ആദ്യമായാണ് നടക്കുന്നത് മുൻ സൈനികനായ ലക്ഷ്മി നാരായണ പറഞ്ഞു.
1400 വർഷത്തിലേറെ പഴക്കമുള്ള രാമേശ്വര ക്ഷേത്രത്തിൽ ഹൊയ്‌സാല രാജാക്കന്മാർ ആരാധന നടത്തിയിരുന്നു. കർണാടകയിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.















