ടെൽഅവീവ്: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇസ്രായിന് നൽകുന്ന പിന്തുണയ്‌ക്ക് ഇന്ത്യയെ നന്ദി അറിയിച്ച് ഇസ്രായേൽ. ഇസ്രായേൽ വിദേശകാര്യമന്ത്രി എലി കോഹൻ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് എക്സിലൂടെ നന്ദി അറിയിച്ചത്. ഇസ്രായേലിന് നൽകുന്ന പിന്തുണയ്‌ക്കും ഇസ്രായേൽ ഹമാസിനെതിരെ നടത്തുന്ന പോരാട്ടത്തിന് നൽകുന്ന പിന്തുണയ്‌ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം കുറിച്ചു.
തങ്ങളുടെ പോരാട്ടം ലോത്തിലെ എല്ലാ ജനാധിപത്യ രാജ്യങ്ങളുടേതുമാണ്. ഇസ്ലാമിക് സ്റ്റേറ്റിനെക്കാളും അധമന്മാരായ ഭീകരർക്കെതിരെയാണ് ഞങ്ങളുടെ യുദ്ധം. ഇസ്രായേലിനും രാജ്യം നടത്തുന്ന പോരാട്ടങ്ങൾക്കും പിന്തുണ നൽകുന്നതിന് നന്ദി പറയുന്നു. കോഹൻ എക്സിൽ കുറിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേൽ വിദേശകാര്യ മന്ത്രിയുമായി എസ്.ജയശങ്കർ ഫോണിൽ സംസാരിച്ചിരുന്നു. ഇസ്രായേലിന് പിന്തുണ അറിയിച്ച അദ്ദേഹം ഭീകരതയ്‌ക്കെതിരെ ഭാരതം സ്വീകരിക്കുന്ന നിലപാട് കോഹനെ അറിയിച്ചു. ഇതിന് മറുപടിയായിട്ടായിരുന്നു കോഹന്റെ പ്രതികരണം.
നിലവിൽ ഹമാസിനെതിരെ വടക്കൻ ഗാസയിൽ കര യുദ്ധത്തിലാണ് ഇസ്രായേൽ. ആശുപത്രികളും പള്ളികളും കേന്ദ്രമാക്കി ഒളിയുദ്ധമാണ് ഹമാസ് നടത്തുന്നത്. ഗറില്ലാ യുദ്ധം നടത്താനും അതുവഴി ഇസ്രായേൽ സൈന്യത്തെ പരാജയപ്പെടുത്താനുമാണ് ഭീകര സംഘടന ശ്രമിക്കുന്നതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൻ ആയുധ സമാഹരണം ഹമാസ് ഇത് മുന്നിൽക്കണ്ട് നടത്തിയെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹമാസ് സാധാരണക്കാരെ മനുഷ്യകവചങ്ങളായി ഉപോയോഗfക്കുന്നുവെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു.