ന്യൂസിലൻഡിനെതിരെ വിജയിച്ച് സെമി സാധ്യതകൾ സജീവമാക്കിയെങ്കിലും പാകിസ്താന് നാണക്കേടായി പിഴ ശിക്ഷ. കുറഞ്ഞ ഓവർ നിരക്കിനാണ് മാച്ച് ഫീയുടെ 10 ശതമാനം പിഴയിട്ടത്. ടീമിലെ എല്ലാവരിൽ നിന്നും ഈടാക്കും.
ബാബറും ടീം നിശ്ചിത സമയത്ത് രണ്ടോവർ പിന്നിലായിരുന്നുയെന്ന് ഐസിസി എലൈറ്റ് പാനൽ മാച്ച് റഫറി റിച്ചീ റിച്ചാർഡ്സൺ വ്യക്തമാക്കി. നിർണായക മത്സരത്തിൽ മഴ നിയമ പ്രകാരം 21 റൺസിനായിരുന്നു പാകിസ്താന്റെ വിജയം.
അതേസമയം ശമ്പളം പോലും ലഭിക്കാതെ കളിക്കുന്ന താരങ്ങൾ എങ്ങനെ പിഴയൊടുക്കുമെന്നാണ് സോഷ്യൽ മീഡയയിൽ ആരാധകരുടെ ചോദ്യം. മുൻ താരങ്ങളടക്കം പാകിസ്താൻ താരങ്ങൾക്ക് അഞ്ചുമാസമായി ശമ്പളം നൽകുന്നില്ലെന്ന് ചൂണ്ടികാട്ടിയിരുന്നു.