ന്യൂഡൽഹി: തമിഴ്നാട്ടിൽ ആർഎസ്എസ് പഥസഞ്ചലത്തിന് സുപ്രീംകോടതിയുടെ അനുമതി. നേരത്തെ മദ്രാസ് ഹൈക്കോടതി നൽകിയ അനുമതിക്കെതിരെ തമിഴ്നാട് സർക്കാർ സുപ്രീകോടതിയെ സമീപിച്ചിരുന്നു. ഇത് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
ഉത്സവ സീസൺ കണക്കിലെടുത്ത് പഥസഞ്ചലനത്തിന് അനുമതി നൽകാനാവില്ലെന്നാണ് തമിഴ്‌നാട് സർക്കാർ വാദിച്ചത്. എന്നാൽ ഈ വാദം സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തില്ല. കപിൽ സിബലും മുകുൾ റോത്തഗിയുമാണ് തമിഴ്നാടിന് വേണ്ടി ഹാജരായത്. ഒടുവിൽ നവംബർ 19 അല്ലെങ്കിൽ 26 തീയതികളിൽ തമിഴ്‌നാട്ടിലുടനീളം പഥസഞ്ചലനം നടത്താൻ എല്ലാവിധ സൗകര്യങ്ങളും ചെയ്തു നൽകുമെന്ന് സ്റ്റാലിൻ സർക്കാർ സുപ്രീകോടതിയെ അറിയിച്ചു.
സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം വർഷവും ആർഎസ്എസ് പഥസഞ്ചലനത്തിനു അനുമതി നിഷേധിച്ചതിനെ തുടർന്ന് ഒരു കൂട്ടം ഹർജികൾ മദ്രാസ് ഹൈക്കോടതിയിൽ എത്തിയിരുന്നു. 2022 ഏപ്രിൽ മാസത്തിൽ സുപ്രീം കോടതിയുടെ അനുമതിയോടെ സംസ്ഥാനത്തുടനീളം 45 സ്ഥലങ്ങളിലാണ് ആർഎസ്എസ് പഥസഞ്ചലനങ്ങൾ സംഘടിപ്പിച്ചത്.