കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കാരനെന്ന് പറഞ്ഞ് പണം തട്ടിയെന്ന യുവാവിന്റെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. നടക്കാവ് സ്വദേശി എ.പി ഹരീഷ് ബാബുവിനാണ് ഒരു ലക്ഷം രൂപ നഷ്ടമായത്. തന്റെ സഹോദരിക്ക് വിദേശത്ത് ജോലി നൽകാമെന്ന വാഗ്ദാനം നൽകിയാണ് പണം തട്ടിയതെന്ന് ഹരീഷ് പരാതിയിൽ പറയുന്നു.
2022 നവംബര്‍ 26, ഡിസംബര്‍ മൂന്ന് തീയതികളില്‍ ബാങ്ക് ഓഫ് ബറോഡ വഴിയാണ് ഒരു ലക്ഷം രൂപ നൽകിയത്. കെ. ഗുരുവായൂരപ്പ എന്ന പേരിലെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിച്ചത്. പരാതിയിൽ നടക്കാവ് പൊലീസ് അന്വേഷണം നടത്തി മൂന്ന് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജുനാഥ് നിർദ്ദേശം നൽകി.