തുടർച്ചയായുണ്ടായ ഭൂകമ്പങ്ങൾക്ക് പിന്നാലെ ഐസ്ലന്റിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ പ്രവിശ്യയായ റെയ്ക്ജാനസ് ഉപദ്വീപിലാണ് ഭൂകമ്പങ്ങൾ ഉണ്ടായത്. 14 മണിക്കൂറിനിടെ 800 തവണയാണ് ഇവിടെ ഭൂകമ്പമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 5.2 വരെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്.
4000ത്തോളം ആളുകൾ താമസിക്കുന്ന ഗ്രിന്ദാവിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം . ഒക്ടോബറിന് ശേഷം 24,000ത്തോളം തവണയാണ് പ്രദേശത്ത് . പ്രദേശവാസികളുടെ സുരക്ഷയ്‌ക്കായി ഗ്രിന്ദാവിക്കിന് തെക്ക് ഭാഗത്തെ റോഡ് പോലീസ് അടച്ചിരുന്നു. വിശ്വ പ്രസിദ്ധ ടൂറിസ്റ്റ് കേന്ദ്രമായ ബ്ലൂ ലഗൂണി നടുത്താണ് റെയ്‌ക്‌ജാനസ് സ്ഥിതി ചെയ്യുന്നത്.
ഇത്തരത്തിൽ തുടർച്ചയായുള്ള ഭൂചലനങ്ങൾ അഗ്നിപർവ്വത സ്‌ഫോടനത്തിനുള്ള സാധ്യതയാകാമെന്നാണ് റിപ്പോർട്ട്. നിലവിൽ ഭൗമോപരിതലത്തിന് അഞ്ച് കിലോമീറ്റർ ആഴത്തിൽ മാഗ്മ അടിഞ്ഞു കൂടിയിട്ടുണ്ട്. ഇത് ഉപരിതലത്തിലേക്ക് നീങ്ങാൻ തുടങ്ങിയാൽ ഇത് അഗ്നിപർവ്വത സ്‌ഫോടനത്തിലേക്ക് നയിക്കും. അത്തരത്തിൽ മാഗ്മ ഉപരിതലത്തിലേക്ക് എത്തണമെങ്കിൽ അതിന് ദിവസങ്ങൾ വേണ്ടി വന്നേക്കാമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.