കോട്ടയം: ഗൃഹനാഥനെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബിനുവിന്റെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. വായ്പയെടുത്ത് വാങ്ങിയ മൊബൈൽ ഫോണിന്റെ കുടിശിക ആവശ്യപ്പെട്ട് സ്വകാര്യ കമ്പനി ജീവനക്കാർ നിരന്തരമായി ശല്യപ്പെടുത്തുവെന്നും ഇത് കാരണമാണ് ജീവനൊടുക്കുന്നതെന്ന് ബിനുവിന്റെ കുറിപ്പിലുണ്ടായിരുന്നതായാണ് പോലീസ് നൽകുന്ന വിവരം.
കോട്ടയം മീനടം നെടുംപൊയ്കയിലാണ് ഗൃ-ഹനാഥനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. 48-കാരൻ ബിനു, എട്ടുവയസുകാരൻ ശിവഹരി എന്നിവരെയാണ് വീടിന് 250 മീറ്റർ അകലെയുള്ള മറ്റൊരു വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയ ശേഷം ബിനു ജീവനൊടുക്കിയതാണെന്ന് പോലീസ് അറിയിച്ചു.