പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് രഥം വലിക്കാൻ ആന വേണ്ടെന്ന് ജില്ലാ തല മോണിറ്ററിങ് സമിതിയുടെ നിര്‍ദ്ദേശം. എന്നാൽ വിലക്കു മറികടന്ന് ആനയെ കൊണ്ടു വരുമെന്നാണ് ക്ഷേത്ര സംയുക്ത സമിതിയുടെ തീരുമാനം. രഥോത്സവത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ജില്ലാതല മോണിറ്ററിങ് സമിതി ആനയെ ഉപയോഗിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയത്. ഇതേതുടർന്ന് കടുത്ത പ്രതിഷേധമാണ് കല്‍പ്പാത്തി ഗ്രാമവാസികള്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്.
ക്ഷേത്രത്തിൽ തുടർന്നുവരുന്ന ആചാരത്തിന്റെ ഭാഗമായി ആനയെ രഥം വലിക്കാൻ അനുവദിക്കണമെന്നാണ് സമിതിയുടെ ആവശ്യം. ആനയെ കൊണ്ടുവരാന്‍ ക്ഷേത്ര കമ്മിറ്റികളും തീരുമാനിച്ചതോടെ പിന്തുണയുമായി ദേവസ്വം ബോര്‍ഡും രംഗത്തെത്തിയിട്ടുണ്ട്. രഥം വലിക്കാൻ ഗ്രാമവീഥികൾ മുഴുവനായും ആനയെ ഉപയോഗിക്കാറില്ലെന്നും വളവുകള്‍ തിരിയുമ്പോള്‍ മാത്രമാണ് ആനയെ ഉപയോഗിക്കുന്നതെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. നിലവിൽ ആന ഇല്ലെങ്കില്‍ രഥങ്ങള്‍ വളവു തിരിയാനാവാതെ പ്രദക്ഷിണ വഴിയില്‍ കിടക്കേണ്ടി വരുമോ എന്നാണ് ആശങ്ക ഉയരുന്നത്. എന്നാല്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ തന്നെയാണ് ജില്ലാതല മോണിറ്ററിങ് സമിതിയുടെ തീരുമാനം.
അതേസമയം കഴിഞ്ഞ വർഷവും രഥം നീക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉയർന്നിരുന്നു. രഥം നീക്കുന്നതിന് ആനയെ ഉപയോഗിക്കരുതെന്ന് നിര്ദ്ദശമുണ്ടായിരുന്നെങ്കിലും ആനയെ കൊണ്ടുവരികയായിരുന്നു. ഇതിന് പിന്നാലെയാണ് ഈ വര്‍ഷവും നിര്‍ദ്ദേശം കര്‍ശനമാക്കുന്നത്. നിലവില്‍ കല്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ഏഴ് ആനകള്‍ക്ക് മാത്രമാണ് എഴുന്നള്ളിപ്പിനുള്ള അനുമതി നല്‍കിയത്.