ന്യൂഡൽഹി: ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമനാസിന് ന്ടമായതായി ഇസ്രായേൽ പ്രതിരോധ സേന. 16 വർഷമായി ഗാസ ഭരിച്ചിരുന്നത് ഹമാസായിരുന്നു. എന്നാൽ ഇന്ന് അത് നഷ്ടമായതായി ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. ഹമാസിന് ഗാസയുടെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും ഭീകരവാദികൾ പലായനം ചെയ്തു എന്നും അദ്ദേഹം കൂട്ടിത്തേർത്തു. എന്നാൽ ഇതിന്റെ തെളിവുകൾ പുറത്തുവിടാൻ ഇസ്രായേൽ തയ്യാറായിട്ടില്ല. ഇസ്രായേലിലെ പ്രക്ഷേപണം ചെയ്ത വീഡിയോയിൽ കൂടിയാണ് ഗാലന്റ് ഇത് പറഞ്ഞത്.
ഒക്ടോബർ 7-ന് ഹമാസ് തോക്കുധാരികൾ ഇസ്രായേൽ നഗരങ്ങളിൽ ആക്രമണം നടത്തിയതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇതിന് പിന്നാലെ ഇസ്രായേൽ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസമാണ് ഹമാസിന്റെ താവളമായ അൽ ഷിഹ ആശുപത്രിയിൽ ഇസ്രായേൽ ആക്രമണം നടത്തിയത്. ഹമാസിനെ പൂർണമായും ഇല്ലാതാക്കിയിട്ടെ യുദ്ധത്തിൽ നിന്ന് പിന്മാറുകയൊള്ളു എന്ന് ഇസ്രായേൽ പ്രധാനമന്ത്രി അറിയിച്ചിരുന്നു.
ഒക്ടോബർ 7ന് നടന്ന ആക്രമണം ഇസ്രായേലിന്റെ 75 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലുതായിരുന്നു. ഏകദേശം 1,200 പേർ മരിക്കുകയും 240 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഗാസയിൽ വെടിനിർത്തലിന് വലിയ സമ്മർദ്ദമാണ് ഇസ്രായേലിനുണ്ടായിരുന്നത്. എന്നാൽ, ഇസ്രായേൽ ഇതെല്ലാം നിരസിക്കുകയായിരുന്നു. ഒക്ടോബർ 7 ആക്രമണത്തിനിടെ ഹമാസ് പിടികൂടിയ 240 ലധികം ബന്ദികളെ തിരികെ നൽകണാത്ത പക്ഷം വെടിനിർത്തൽ പരിഗണിക്കില്ലെന്നായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹിന്റെ നിലപാട്.